ദ്യുതിമാഞ്ഞയാനം
അഷറഫ് കാളത്തോട്
ഈ യാത്രയിൽ ചില വ്യവസ്ഥകളുണ്ട്,
പുരാണങ്ങളുടെ സാക്ഷ്യവുമുണ്ട്,
എന്ന് ഉറപ്പിച്ചു തന്നെആയിരിക്കണം
യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും !
ഇരുട്ടിലൂടെ കുതിക്കുന്ന യാത്രകളിൽ
കടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള് കാഴ്ചകൾ
എല്ലാം ആവർത്തനങ്ങൾ ആയിരിക്കും
കണ്ടുകൊണ്ടിരിക്കുമ്പോൾ
വിരസതയുണ്ടാകും, ചിലപോൾ
കാണുന്നതെല്ലാം വേണമെന്നുള്ള
ബാല്യത്തിന്റെ ചാപല്യങ്ങളിൽ
പെട്ടുപോകാനും മതി,
കൗമാരത്തിന്റെ കൗതുകങ്ങളെല്ലാം
സ്വന്തമാക്കണമെന്നും തോന്നും
അതിന് കടിഞ്ഞാണുണ്ടാകുന്നത്
മുന്നോട്ടുള്ള കുതിപ്പിൽ അത്യാവശ്യമാണ്..
മമ്മൂട്ടിയും,മോഹൻലാലും, ജാക്കിചാണും,
ഭ്രൂസിലിയുമൊക്കെ ആകണമെന്നുള്ളതും
ആഗ്രഹങ്ങളായിമാത്രമേ പാടുള്ളു..
പാടാൻ കഴിയാത്തവർക്ക്
പാട്ടുകൾ പറയുവാൻ മാത്രമുള്ളതാണ്..
യേശുദാസിനോളം എന്ന് കരുതുന്നത് തന്നെ
മഹാ അപരാധം തന്നെയാണ്..
ക്ഷീരപഥത്തിൽ നിന്നുത്ഭവിച്ചു
ചെവികൾ വിജൃംഭിക്കുന്ന എന്തും
മൊത്തമായും സ്വീകരിക്കരുത്..
വിജനതയിലെ സ്വപനങ്ങളിൽ
കാടിറങ്ങി വന്യജീവികളും, ഒരുപക്ഷെ
മാലാഖയും ഉണ്ടാകാം..
ഭാഗ്യം എന്നത് ദേഹത്തു പൊതിഞ്ഞു
വെച്ചിട്ടുള്ള അനുഗ്രഹമാണ്
വെളിച്ചത്തിന്റെ പൂത്തുമ്പികൾ
തലയ്ക്കുമുകളിൽ ഊഞ്ഞാലാടുന്ന
നേരംവരെയാണ് വിവശതയുടെ ആയുസ്സ്!
സടകുടഞ്ഞേണീറ്റ് കൊട്ടിപ്പാടുന്ന
ഒരുവസന്തം ഒട്ടിയിരുന്നു കൊഞ്ചുന്ന
നേരത്ത്തന്നെയാണ്
യൗവനയാനം അടുത്തു കൊണ്ടിരിക്കുക
തെളിഞ്ഞ നീലപ്രകാശത്തിൽ
പകൽ തീരുമ്പോൾ ആസ്വദിച്ചു തീരാതെ
ദ്യുതിമാഞ്ഞ ജീവിതതോണി
കടലിൽ തനിച്ച് ആയിരിക്കും!
ശൂന്യമാകുന്ന ശ്മശാനമൂകത അപ്പോൾ
വരിഞ്ഞുമുറുക്കും,
ഭയപ്പെടുത്താൻ
ഇരുട്ടിൻ്റെ രക്ഷസുകൾക്ക്
ആകാത്തവിതം മരിച്ചവൻ്റെ ഉറക്കം!
അത് മനസ്സിലാക്കിക്കൊണ്ട്തന്നെ വേണം
ജീവിച്ചിരിക്കുന്നവരുടെ
ശ്മശാന മൂകതയിലൂടെയുള്ള ഉലാത്തൽ !
No comments:
Post a Comment