Sunday 21 October 2012

ആരാണ് നീ ...?


കവിത

അഷ്‌റഫ്‌ കാളത്തോട്

"ഇന്നലെ പെയ്ത മഴ തുള്ളികള്‍  

പ്രിയ സ്നേഹിതയെ 

തിരക്കിയതായി പറയാന്‍ പറഞ്ഞു."

"ആ മഴ തുള്ളിയില്‍ ഞാനുണ്ടായിരുന്നു 
നിന്നെ പുണര്‍ന്നു കൊണ്ട്...!"
"എപ്പോഴും മഴയായ് 
നീ എന്നെ പുണരുമോ...?"

"പിന്നെ..? 
ഹൃദയത്തില്‍ സൂക്ഷിക്കുന്ന മഞ്ഞു തുള്ളിയല്ലേ നീ ..."

"വെയിലിന്റെ ദുഷ്ട മുഖത്തു നിന്നും  
അതിനെ ഒളിപ്പിച്ചു നിര്‍ത്തും ഞാന്‍..."

"എങ്കില്‍ ആ വെയിലിനോടു പറയും  
മനസിന്റെ മണിചെപ്പു തുറക്കരുതെ എന്ന്.."
"തിരിച്ചറിയുന്നില്ല... എനിക്ക്...
ആരാ..? ഈ അസമയത്ത്...?"
"ഇഷ്ടം മഴയായി പെയ്തുണരുന്ന മനസ്സുമായി 
നിന്നെ മോഹിച്ചു പോയവള്‍.." "നീയാകുന്ന ഓരോ മഴ തുള്ളിയും 
മെയ്യില്‍ കുളിരായി ഏറ്റെടുക്കുന്നവള്‍.." 

"അറ്റമില്ലാത്ത ആഗ്രഹങ്ങള്‍ മന്സ്ഥാപത്തിനു 
വഴിവെയ്ക്കുമെന്ന് നീ തിരിച്ചറിയുക.."
"എന്റെ മനസ്സില്‍ നീ ചാര്‍ത്തിയ അടയാളം മതി 
എന്നെന്നും ഓര്‍ത്തിരിക്കാന്‍...
ഒരു സുഖ നൊമ്പരമാകുമെങ്കിലും അത് ഞാന്‍ ഏറ്റെടുക്കും.."

"പരസ്പരം കാണാതെയുള്ള 
ഈ പള്ളുപറച്ചില്‍ നിര്‍ത്തു കുട്ടീ ..."
"നീയെന്ന നിളയുടെ ഓളങ്ങളില്‍
ഞാന്‍ നീരാടും....
നിന്റെ പുഞ്ചിരി എന്റെ 
നെറ്റിയില്‍ തിലകമാകും..."

"ആരാണ് നീ ...? ആരാണ് നീ ...?
ഓര്‍മകളുടെ സര്‍വപടവുകളും തേടി
ഒരടയാളവും അവശേഷിപ്പിക്കാതെ
ഒരുത്തരവും നല്‍കാതെ
ദൂരെയിരുന്നു രൂപമില്ലാതെ 
ചാറ്റ് ചെയ്യുന്ന നീ ആരാണ് ...?"
ഈ വെബ്‌ നിരകള്‍  
കുപ്പിചില്ലുകളാ‍ല്‍  
മൂര്‍ച്ചയേറിയതാണ്
അത് നിന്റെ താരുണ്യം 
പിച്ചിചീന്തും
ഒടുവില്‍ കരഞ്ഞു 
തീര്‍ക്കാനേ സമയം കാണു...!!!!"

മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍


മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍

കവിത
അഷ്‌റഫ്‌ കാളത്തോട്


സങ്കീര്‍ണ്ണമായ പകല്‍!
സൂര്യ വെളിച്ചം പ്രവേശിക്കാത്ത മുറി!
മോണിറ്ററില്‍ കണ്ണുകള്‍
തുറിച്ചു തറച്ചിരിക്കുന്നു.
നഗരങ്ങളും ഗ്രാമങ്ങളും,
ശിലാകാല്ത്തിന്റെ ഫോസിലുകളും,
മസ്തിഷ്കവും, സുഷുമ്നയും അടങ്ങുന്ന
പ്രാന്തീയ നാഡീവ്യൂഹങ്ങളില്‍
പിടഞ്ഞു ഉണരുന്നു ഒരു പ്രവാഹം!
ഉണര്‍വിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക്,
ഒരു കണ്ണും ഇവിടെയ്ക്ക് മേയുന്നില്ല എന്ന്
ഉറപ്പിച്ചു കൊണ്ടുള്ള ജിജ്ഞാസ !
കാര്‍ക്കൂന്തലിന്റെ കറുത്ത അറ്റം
അവസാനിക്കുന്നത് വരെ വിടാതെ ശ്വാസം,
മുഴുത്ത നിതംബങ്ങളില്‍ നിന്നും
പിടഞ്ഞിറങ്ങി ഒതുങ്ങിയ
അരക്കെട്ടിലെയ്ക്കെത്തുന്നതുവരെ
കാമറ കണ്ണുകള്‍ക്ക് ‌ എന്തൊരു തിടുക്കം!
നഗരങ്ങളിലെ നായ്ക്കളെക്കാള്‍
നാണഭയമില്ലാതെ 
രാസ നിര്‍വൃതി പകരുവാനുള്ള
രസങ്ങളില്‍ നിന്റെ മുഖമുള്ള
നിന്റെ മണമുള്ള
അത് നീ തന്നെയാണോ എന്ന്
തീ
ര്‍ത്തും ഉറപ്പിച്ചു പോകുന്ന 
നിമിഷങ്ങള്‍!
സൈന്‍ ഇന്‍ ബോര്ഡുകകള്‍ 
നയിക്കുവാന്‍ പ്രാപ്തമായി
പൊടിപിടിച്ച നോട്ടുകൂംബാരങ്ങളുടെ
രഹസ്യ നംബറുകള്ക്ക് വേണ്ടി ദാഹിക്കുന്നു.
ഒരിക്കലും മോചനമില്ലാത്ത വിതം
അകപ്പെട്ടു പോകുന്ന ഇരയ്ക്ക് പിന്നെ 
പൂര്ണ്ണ്സ്വാതന്ത്ര്യത്തോടെ ആത്മ രതിയുടെ
അതിര്ത്തി കളില്ലാത്ത ഇല്ലങ്ങളില്‍ 
മേഞ്ഞുകൊണ്ട് രാപകലുകളെ മറക്കാം. 
ശാന്തതയോടെ മനോഹരമായ രതിയുടെ 
ആകാശത്തേക്ക്  ഉണര്‍വിന്റെ, 
ആകാര സൌഷ്ടവത്തിന്റെ സ്വര്‍ഗമുഖങ്ങളില്‍ 
ആരും കാണാതെ അകപെട്ടുപോവുകയാണ്......
ഇങ്ങനെ എത്രപേര്‍ എവിടെയൊക്കെയോ 
ഇരുന്നും, കിടന്നും, കുറഞ്ഞ പക്ഷം നിന്നും 
ഇതോക്കെ ആസ്വദിക്കുന്നുണ്ടാകും...? 
ഓരോരുത്തരും അവരവരുടെ സ്വകാര്യതയില്‍
അങ്ങനെ അഹങ്കരിക്കുന്നുണ്ടാകും...?
തെരുവുകള്‍ പോലും കയ്യടക്കി
രതിസുഖ സാഗരത്തില്‍ തിമിര്ത്താടടുന്ന 
കന്നുകാലികള്‍.......
ആ സ്വാതന്ത്ര്യമാണ്
ഇങ്ങനെയെങ്കിലും അനുവദിച്ചുതന്നിട്ടുള്ളത്.
മൃഗങ്ങള്ക്ക് കാടുകളുടെ സ്ഥാനമാണ്,
തെരുവുകള്‍ നല്കപ്പെട്ടിട്ടുള്ളതും,
ഭൂമിയില്‍ 
ആവിര്ഭവിക്കപ്പെടുന്നതും... 
സകലമാന സൌന്ദര്യങ്ങളിലും 
ഇണയുടെ പ്രതിരൂപങ്ങള്‍ വാര്ക്കണപെട്ടിട്ടുണ്ട്...
ആ ഇണകളില്‍ പ്രണയവും 
വാരിക്കോരി നിറചിട്ടുമുണ്ട്...
ഏതന്‍ താഴ്വരയിലെ കനി, 
അത് വരുത്തിവെച്ചതാണ്, 
ഇതിപ്പോള്‍, ഈ കുന്ത്രാണ്ടത്തിനു മുന്നില്‍ 
ഇങ്ങനെ കൂനിപ്പിടിചിരിക്കാന്‍ ഹേതുവായതും...! 
പ്രാചീനകാലങ്ങള്‍ വേദനിപ്പിക്കുന്ന ഓര്മുകളാണ്...
ജന്മപാപത്തിനോളം വരില്ല 
ഈ കുത്തിയിരിപ്പ്,
സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ 
നേടുവാനാകാത്തതെല്ലാം നേടുവാനകുന്ന 
ഈ സ്ക്രീനിന്‍ ഇനി ഒരിക്കലും
വിട്ടുനില്ക്കീനാവാത്തവിതം
മനസ് കീഴടങ്ങി കഴിഞ്ഞു ....
അന്യവും, വന്യവുംമാക്കപ്പെട്ട സ്വപ്നങ്ങളുടെ 
സുവര്ണ നൂലുകള്‍ പാമ്പിന്‍ ഇഴചിലായി 
ഞരമ്പുകളിലൂടെ കയറി വരുന്നു.....!!!!!

Saturday 13 October 2012

കണ്ണിലെ സ്വപ്നകൂട്ടില്‍ 
അഷ്‌റഫ്‌ കാളത്തോട്    

കണ്ണുകള്‍ പിടഞ്ഞു തീരാതെ 
വിസ്തൃതമാകുന്ന  
ആകാശ കാഴ്ചയില്‍! 
മുന്തിരിക്കുലകള്‍ കണക്കെ 
ഉതിര്‍ന്നു വീഴുവാന്‍ വെമ്പല്‍  
കൊള്ളുന്ന മേഘമല്‍ഹാറുകള്‍! 

അതിനെ പുണര്‍ന്നു 
തന്നെയാണ് കാറ്റ് 
നിതാന്തമാകുന്നതും.....
ഒരുച്ചുന്തു സുകന്ധം 
പൂക്കളില്‍ നിന്നും  
മോഷ്ടിച്ചുകൊണ്ട് 
പറന്നുയരുന്ന കാറ്റിന് 
ആരെയും പറിച്ചെറിയാനുള്ള 
ഊക്കും ഉയരവും 
ഉണര്‍വും ഉണ്ട്.

പൂവില്‍ പ്രണയപരവശനാകുന്ന 
പൂമ്പാറ്റയുടെ ചുണ്ടിലെ തേന്‍ പോലും 
ആ ഹുങ്കില്‍ അട‍ര്‍നെന്നും ഇരിക്കും.

മയില്‍ പീലിയ്ക്കും, മുളന്തണ്ടിനും
ചേമ്പിലയില്‍ പൂത്ത നുള്ള് തൂമഞ്ഞിനോട്
പ്രണയിക്കുവാനുള്ള മനസ്സുണ്ടാകും....

എന്റെ മനസ്സിലും പ്രണയത്തിന്റെ 
ചിലങ്കകകള്‍  
ഇങ്ങനെയൊക്കെയാണ് 
കിങ്ങിണികൊട്ടുന്നതും!

കണ്ണിലെ സ്വപ്നകൂട്ടില്‍ ചിറകടിക്കുന്ന  
പക്ഷിയുടെ സ്വാതന്ത്ര്യത്തെ 
പീലികള്‍ കൊട്ടിയടയ്ക്കുകയാണ്...
സുഷുപ്തിയുടെ ലാളനം 
പലപ്പോഴും പീഡനങ്ങളാകുന്നു.   

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...