Monday 1 July 2013

ഞങ്ങൾ വിദേശികൾ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?



Kalathode
കുവൈത്തിൽ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദൽ, അദ്ദേഹം കുവൈത്ത്‌ ‌ ടൈംസിൽ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതിൽ പ്രതിപാദിക്കുന്നുണ്ട്.
വിദേശികളുടെ ക്രമാനുഗതാമായ വളർച്ചയും, പലരുടെയും അനധികൃത അധിവാസവും, വഴിവിട്ട ജീവിതവും, നിയമ വിരുദ്ധ വാറ്റു കേന്ദ്രങ്ങളും, കുടിച്ചു കൂത്താടിയും, വേശ്യാവൃത്തി നടത്തിയും ജീവിക്കുന്നവരും, സങ്കര സംസ്കാരവുമെല്ലാം ഈ നാടിന്റെ സംസ്കാരത്തിന് ഭീതിയുണ്ടാക്കുന്നുണ്ടെന്നുള്ള വസ്തുത തള്ളിക്കളയാൻ കഴിയില്ല. വിദേശികൾ ഈ നാടിനു നൽകിയ സംഭാവനകൾ ഓർത്തുകൊണ്ടു പറയുകയാണ്‌ ഇതൊക്കെ കുവൈത്തിന്റെ ഹാർമണിയെ  തകർക്കുകയാണ്.
 എല്ലാ നാട്ടുകാരും ചിന്തിക്കുന്നത് പോലെ രോഗങ്ങളില്ലാത്ത ശാന്തിയൊഴുകുന്ന നിയമാനുസൃത ജീവിതം നയിക്കുന്ന വിദേശികളോടൊത്തുള്ള ഒരു സൗഹൃദം ആണ് കുവൈത്തികൾ ആഗ്രഹിക്കുന്നത്.ലോകത്തോട്‌ തന്നെ ഉദാരമായി ഇടപെടുന്ന കുവൈത്തികൾ  ലോകത്തിന് ഒരു മാതൃകതന്നെയാണ്.
 കുവൈത്തി മനുഷ്യാവകാശ ധ്വംസനങ്ങ ഉണ്ടായിട്ടില്ലെന്ന് ആരും അവകാശപ്പെടുന്നില്ലഅതൊക്കെ ഏതൊരു രാജ്യത്തും പതിവുള്ളതാണ്താനുംഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിപോലും മനുഷ്യാവകാശ ധ്വംസനങ്ങ പതിവാണ്. രാജ്യത്തെ പൗരന്മാർ ജീവിതയാനം തേടിപ്പോയി മറ്റൊരു രാജ്യത്തെ സാഹചര്യങ്ങൾ മൂലം അവിടത്തെ പൗരത്വം സ്വീകരിക്കുകയും ഉള്ള സമ്പാദ്യം ഇന്ത്യയിലെ ബന്ധു മിത്രാദികൾക്കുവേണ്ടി ചിലവഴിച്ച് ജീവിതാവസാനം, മാറാരോഗങ്ങളുമായി സ്വന്തക്കാരുടെ ആശ്രയത്തിനായി ഇന്ത്യയിലേക്ക്‌ വരുമ്പോൾ നമ്മുടെ പോലീസും കോടതിയും ജനാധിപത്യവും വാർദ്ധക്യത്തെപ്പോലും പരിഗണിക്കാതെ ക്രൂരമായ നിലയിൽ അവരോടു പെരുമാറിയത് നമുക്ക് മുൻപിലുണ്ട്.
kuwait police
 ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ ഇത്ര സ്വതന്ത്രമായി ജീവിക്കുവാഅനുവദിച്ചിട്ടുണ്ടാകുകയില്ലഎത്രയെത്ര പൊതുമാപ്പുക ഗഫ്‌ നാടുക അനുവദിച്ചുഎന്നിട്ടും രാജ്യം വിടാതെ നിയമ ലംഘകരായി ഈ നാടിന്റെ സമധാനത്തിനു ഭീഷണിയാകുന്ന പ്രവത്തികളിപ്പെടുന്ന ആളുകളോട് എടുക്കുന്ന കശനമായ  നടപടികക്കിടയി ചിലപ്പോഴൊക്കെ ചില തെറ്റുകവന്നുകൂടയ്കയില്ല.
ഉയർന്ന മേധാവികൾ അത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തി   നടന്നിട്ടുണ്ടെങ്കിൽ അതവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുവാനും, അങ്ങനെയുള്ള ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അനുകൂല നടപടി എടുക്കാമെന്നും ആവർത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുമാണ്.
 ലോകത്തിന്റെ നാനാ ഭാഗത്തുള്ള നിരവധി വിദേശികളും വിദേശ എംബസ്സികളും കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെയൊക്കെ നിസ്തു ലമായ പ്രവർത്തനങ്ങൾ വിലകുറച്ചുകാണുവാൻ കഴിയില്ല. വിദേശികൾക്കെതിരായ നടപടി ആരംഭിച്ചപ്പോൾ വൈകിയാണെങ്കിലും ആദ്യം പ്രതികരിച്ചതും, ഹെൽപ്പ് ലൈൻ അടക്കമുള്ള നടപടികൾക്ക് തുടക്കം കുറിച്ചതും ഇന്ത്യൻ എംബസി തന്നെയാണ്. അതിനെ തുടർന്നാണ്‌ ഫിലിപ്പൈൻസ് അടക്കമുള്ള എംബസ്സികൾ നടപടികളുമായി വരുന്നത്.
 ഹെൽപ്പ്  ലൈൻ സംവിധാനത്തെ കുറിച്ച് ലബീദ് എഴുതി:
LA
As for Kuwait, which I expect to take the lead when it comes to safeguarding human rights as per international humanitarian standards, I said a big yes to the hotlines being set up by respective embassies but I would say a big no to anyone trying to threaten an expat’s human rights, or any innocent person for that matter”.
 പക്ഷെ നമ്മുടെ ഹെൽപ്പ് ലൈൻ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടതുണ്ട്.  ഹെൽപ്പ് ലൈൻ  ഏതു പാതിരാത്രിയിലും അലർട്ടായിരിക്കണം, ദുരിതമനുഭവിക്കുന്നവർ സമയവും, കാലവും നോക്കാതെ വിളിക്കും, അതിന് ഉടൻ പരിഹാരമാകുക എന്നതാണ് ഹെൽപ്പ് ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്, പലപ്പോഴും ഹെൽപ്പ് ലൈനിൽ നിന്നും ആവശ്യക്കാർക്ക് അനുകൂലമായ മറുപടിയല്ല ലഭിക്കുന്നത്: “ഈ പാതിരാത്രിക്കാണോ വിളിക്കുന്നത്‌ രാവിലെ എട്ടു മണിക്ക് വിളിക്കു” തുടങ്ങിയ നിരാശപ്പെടുത്തുന്ന വാക്കുകൾ ആണത്രേ  ഹെൽപ്പ് ലൈൻ വഴി ലഭിക്കുന്നത് ഇത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കുകയും സഹായം അഭ്യർത്ഥിക്കുന്നവരെ നിരാശപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
 ഇന്ത്യക്കാക്കെതിരെയുള്ള ശത്രുതാപരമായ നടപടിയായി പലരും സെച്ച്‌ നടപടികളെ സോഷ്യനെറ്റ് ക്കുകളിലൂടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്അത് തികച്ചും അവാസ്തവമാണ്.
 അനധികൃത താമസക്കാരോടും കുറ്റവാളികളോടും നാടുകൾക്കതീതമായ നടപടിയാണ് കുവൈത്ത് അനുവർത്തിച്ചിട്ടുള്ളത് എന്ന് മേജർ ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി  ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സന്ദർശിച്ച നേതാക്കളെ അറിയിച്ചിരുന്നു.ആശങ്കകൾ അകറ്റുന്നതിനും, സംശയ ദുരീകരണത്തിനുമായി ജനങ്ങളിലേക്ക് ഇറങ്ങിവരുവാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 തൊഴിലില്ലാത്ത സ്വദേശികളുടെ ആധിക്യം കുറക്കുവാനും തൊഴിൽ  മേഖലയിൽ സുതാര്യതയും പ്രാതിനിധ്യവും തുല്യമാക്കുന്നതിനും, സ്വദേശി വിദേശി ബാഹുല്യം ക്രമപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചില നടപടികൾ തൊഴിൽ മന്ത്രാലയം തുടങ്ങി വെച്ചിരുന്നു.നിയമാനുസൃതം താമസിക്കുന്ന ആരും തന്നെ ഭയപ്പെടെണ്ടാതില്ലെന്നും നിയമം ലംഘിക്കുന്നവരെ മാത്രമെ അന്വേഷണ ഏജസിക പിടികൂടുകയുള്ളൂ എന്നും ഉന്നത ഉദ്യോഗസ്ഥ ആവത്തിച്ച് പറയുന്നുണ്ട്.
ilgs
 വീട്ടു വിസയിൽ വന്ന് സ്പോണ്‍സറുടെ കീഴിൽ ജോലിചെയ്യാതെ മറ്റിടങ്ങളിൽ ജോലിചെയ്യുന്നത് കുവൈത്തിൽ അടക്കം എല്ലാ ഗൾഫ്‌ നാടുകളിലും കുറ്റകരമാണ്, ഫ്രീ വിസ എന്ന് നാം വിളിക്കുന്നതും യഥേഷ്ടം എവിടെയും ജോലി ചെയ്യാമെന്ന് നാം കരുതുന്നതുമായ സമ്പ്രദായം കുറ്റകരമാണ്. ഈ നിയമം പണ്ടേയുള്ളതാണെങ്കിലും അതത്ര കടുത്ത നിലയിൽ പാലിക്കപ്പെട്ടിരുന്നില്ല അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ആളുകൾ വീട്ടു വിസ വിലയ്ക്ക് വാങ്ങി പുറത്ത് ജോലി ചെയ്തു വരുകയായിരുന്നു. പലപ്പോഴും കുടുംബവുമായി സസുഖം ഇവർ കഴിഞ്ഞു കൂടുന്നുണ്ട്. മിക്കവാറും നഴ്സിംഗ് അടക്കമുള്ള ജോലിക്കാരായ  ഭാര്യമാർ എളുപ്പം കിട്ടുന്ന വിസ എന്നനിലക്ക്‌ ഖാദിം (ഇരുപതാം നമ്പർ) വിസയിൽ ഭർത്താവിനെ കൊണ്ടുവരുന്നു തിരിച്ചും സംഭവിക്കാറുണ്ട്. ഇത് കുവൈറ്റിന്റെ നിയമങ്ങൾക്കെതിരാണെങ്കിലും അതത്ര വലിയ പ്രശ്നമായി കണക്കാക്കിയിരുന്നില്ല, അതുകൊണ്ട് തന്നെ ആ നിലയിൽ എത്തുന്നവർ ഭാര്യാഭർത്താക്കന്മാരാണെന്ന എംബസി അഫിഡവിറ്റ് സമ്പാദിച്ചു സാധാരണ ജീവിതം നയിച്ചുവരുകയായിരുന്നു. അത്തരക്കാർ പിടിക്കപ്പെടുമ്പോൾ അതെങ്ങിനെയാണ് നിയമാനുസൃത കുടിയേറ്റക്കാരായി പരിഗണിക്കുന്നത്. കാലാവധി ശേഷിക്കുന്ന വിസ ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ ഒരാൾ പിടിക്കപ്പെടാതിരിക്കണമെന്നില്ല, അയൾ കുടിയേറ്റ നിയമങ്ങൾ അനുസരിച്ചാണോ ജീവിക്കുന്നത് എന്നും പരിശോധിക്കണം. ഖാദിം വിസ അനുവദിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട് ആ നിയമങ്ങൾ അനുസരിച്ച് സ്പോണ്‍സറുടെ വീട്ടിൽ തന്നെയാണ് ഖാദിം കഴിയേണ്ടത്.
 സാധാരണ ഓരോ ഫ്ലാറ്റിലും ഹാരിസുമാരാണ് വെയ്സ്റ്റ് ഗാർബെജു ബങ്കറിൽ നിക്ഷേപിക്കുന്നത്, കുടുംബവുമായി താമസിക്കുന്ന ഒരാൾ വെയ്സ്റ്റ്,  ബോക്സിൽ നിക്ഷേപിക്കുമ്പോൾ പിടിക്കപ്പെട്ടിട്ടുങ്കിൽ അതിനു കാരണം വീട്ടു വിസ തന്നെയാണ്. നിയമാനുസൃതം താമസിക്കുന്ന ആളുകൾക്ക്  ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെകിൽ അവർ എംബസികളെ സമീപിക്കട്ടെ തീർച്ചയായും നീതി ലഭിക്കും എന്ന് തന്നെയാണ് മേധാവികൾ അടിവരയിടുന്നത്.അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ആശങ്കകള്‍ ദുരീകരിക്കുവാനും എംബസികളും സംഘടന പ്രവത്തകരും മാധ്യമ പ്രവത്തകരും  ശ്രമിക്കുന്നുണ്ട്. ആവശ്യമായ പരിഹാരങ്ങള്‍ അവര്‍ കാണുമെന്ന ആത്മവിശ്വാസവുമുണ്ട്.
 ഒരു നയതന്ത്ര സ്ഥാപനം എന്ന നിലയില്‍ എംബസിക്ക് പരിമിതികളുണ്ടായിരിക്കും. എങ്കിലും കഴിയുന്നതെല്ലാം ചെയ്യുക എന്നുള്ളത് പൌരനോടുള്ള രാഷ്ട്രത്തിന്റെ കടപ്പാടാണ്. ഏതു സാഹചര്യത്തെയും തങ്ങളുടെതാക്കി മാറ്റാൻ ശ്രമിക്കുന്ന ഇറ്റാലിയൻ, ഫിലിപ്പൈൻ നയതന്ത്രം നമ്മുടെ പൌരന്മാർക്കുവേണ്ടി നിർവഹിക്കുമ്പോൾ മാത്രമാണ് പൗരന് സുരക്ഷിതത്ത്വവും അഭിമാനവും തന്റെ രാജ്യത്തെ നിയമ നയതന്ത്ര കാര്യലയങ്ങളോട് തോന്നുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങ ഹെൽപ്പ് ലൈൻ അടക്കമുള്ള ആവശ്യമായ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിന് എംബസിക്കു കഴിയണം.
 ഇതിനിടയി ആശ്വാസമാകുന്ന ഒരു വാത്തയായിരുന്നു രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് താമസം നിയമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്‍കുന്നതിനുവേണ്ടി നിശ്ചിത സമയം അനുവദിയ്ക്കുന്നത്  സര്‍ക്കാറിന്‍റ പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ഷേഖ് ഫൈസല്‍  സബ വ്യക്തമാക്കിയത്.
 അത്തരം ഒരു നടപടിക്കു തുനിയുമ്പോൾ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ നിർത്തിവയ്ക്കുകയും അതിനു ശേഷം തുടരുന്നവർക്കെതിരെ നടപടി എടുക്കുന്ന സമീപനം ഉണ്ടാകണമെന്നും, ഉപാധികളില്ലാതെ വിസ മാറ്റം അനുവധിക്കണമെന്നും വിദേശ അംബാസി ഡർമാർക്ക് കുവൈത്തിനോട്‌ ആവശ്യപ്പെടാമായിരുന്നു.
 രാജ്യത്ത്  അവസാനമായി  പൊതുമാപ്പ് പ്രഖ്യാപിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള പൊതുമാപ്പ് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകൾ ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകൾ. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. നിലവില്‍ കുവൈത്തിൽ ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്‍റ രേഖകൾ. ഇരുപത്തി നാലായിരം പേരുമായി ബംഗ്ളാദേശും ഇരുപത്തി രണ്ടായിരം പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍.
രാജ്യത്തെ താമസ നിയമം ലംഘിക്കുന്നത് അമേരിക്കക്കാരായാലും പിടികൂടി നാടുകടത്തുന്നതിൽ ദാക്ഷിണ്യം കാണിക്കില്ലെന്നും നിയമ ലംഘകരുടെ കാര്യത്തില്‍ ഒരു രാജ്യക്കാരോടും വിവേചനമില്ലെന്നും നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. താമസ നിയമ ലംഘനം നടത്തുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയുമാണ് പിടികൂടുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. നിയമവിധേയമായ രേഖകളുള്ളവര്‍ ഇഖാമയും വാഹനമോടിക്കുന്നവര്‍ ഡ്രൈവിങ് ലൈസന്‍സും കരുതണമെന്നും ഇഖാമ ലംഘകരുടെ കാര്യത്തില്‍ സ്പോണ്‍സര്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് ഷേഖ് ഫൈസല്‍ പറഞ്ഞിരുന്നു. നിയമം ലംഘിക്കുന്നവരെ ഒളിപ്പിക്കുന്നതും അവരെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാത്തതും കുറ്റകരമാണെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂട്ടുനില്‍ക്കുന്ന സ്പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 പലപ്പോഴും ഇതുകൊണ്ടൊക്കെ തന്നെ പല പ്രമുഖ കമ്പനികളും  തങ്ങളുടെ ഫയൽ കരിമ്പട്ടികയിൽ നിന്നും മാറ്റിയെടുക്കുവാൻ നെട്ടോട്ടമോടുന്നതും പതിവാണ്.പൊലീസ് കസ്റ്റഡിയിലും സി.ഐ.ഡി ഡിറ്റന്‍ഷന്‍ സെന്‍ററിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് അംബാസിഡര്‍ പറയുമ്പോഴും വാസ്തവങ്ങളും അവാസ്തങ്ങളുമായ ഊഹാപോഹങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്ന് ഇന്ത്യന്‍ അംബാസിഡർ    ശ്രീ സതീഷ്‌ സി. മേത്ത പറഞ്ഞതും, സമീപകാല സംഭവങ്ങളും ഇവിടത്തെ ചില സംഘടന പ്രതിനിധികളും അംബാസിഡറും തമ്മിൽ അനാരോഗ്യകരമായ അകൽച്ച ഉണ്ടാക്കിയിട്ടുണ്ട്. അത് പരിഹരിച്ചുകൊണ്ട് സംഘടന പ്രതിനിധികളുമായി കൂടി ചേർന്ന് ഇത്തരം അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുവാൻ ശ്രമിക്കുകയാണ് വേണ്ടത്.
 കുവൈത്തില്‍ വ്യാപകമായി നടക്കുന്ന റെയ്ഡ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ ചുരുങ്ങിയത് ആറു മാസത്തെ ഇളവ് അനുവദിക്കുക, പിടികൂടിയവരുടെയും നാടുകടത്താനായി ഡീപോര്‍ട്ടേഷന്‍ സെന്‍ററുകളിലുള്ളവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുക, റെയ്ഡുകളുടെ ഭാഗമായി നടക്കുന്നുവെന്ന് പറയപ്പെടുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
 ഇടിവെട്ടേറ്റവനെ പമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ അനധികൃത താമസക്കാര്‍ക്കും ട്രാഫിക് നിയമ ലംഘകര്‍ക്കും എതിരെ കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ പ്രയാസപ്പെടുന്ന വിദേശികളിൽ നിന്നും പിടിച്ചുപറിയും കവര്‍ച്ചയും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. പണ്ടേ പതിവായ ഇത്തരം തട്ടിപ്പുകള്‍ ഇപ്പോൾ പരിശോധനയുടെ മറവിലും വ്യാപകമായതോടെ മലയാളികളടക്കമുള്ള വിദേശികൾ കൂടുതൽ വിഷമത്തിലുമായിരിക്കുകയാണ്. പരിശോധനക്കെത്തുന്നവര്‍ പലപ്പോഴും സിവില്‍ വേഷത്തിലാണെന്നതിനാലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കാറില്ലെന്നതിനാലും യഥാര്‍ഥ പോലീസാണോ അതോ കള്ളനാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉള്ളത് എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു, ഇപ്പോൾ സിവിൽ വസ്ത്രത്തിൽ വരുന്ന ഉദ്യോഗസ്ഥർ അവരുടെ തിരിച്ചറിയൽ കാര്‍ഡ് കഴുത്തിൽ അണിഞ്ഞാണ് വരുന്നത്, അതുകൊണ്ട് തന്നെ ആളുകളുടെ ഭയപ്പാട് വളരെ കുറഞ്ഞിട്ടുണ്ട്.
camtrfc
 ഓരോ വാഹനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന ക്യാമറകണ്ണുക നിരത്തുക തോറും സ്ഥാപിച്ചിട്ടുണ്ട്.നിരീക്ഷണത്തിനായി ഉറങ്ങാതെ ജാഗരൂകരായി ഉദ്യോഗസ്ഥരും.വഴിയിൽ അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ തടഞ്ഞു നിർത്തി പരിശോധിക്കുവാനുള്ള നിർദ്ദേശം മോണിട്ടരിംഗ് വിഭാഗത്തിൽ നിന്നും ലഭിക്കുന്നതിനെ തുടർന്ന് പട്രോൾ വിഭാഗം അലർറ്റാകുന്നു.
 സ്വകാര്യ വാഹനങ്ങളില്‍ കൂടുത യാത്രക്കാരെ കയറ്റുന്നത് കുവൈത്തിലെ ഗതാഗത തിരക്ക് കുറയുമെന്നതുകൊണ്ട് കൂടുത പേരെ കയറ്റി പോകുന്നതാണ് തനിക്കിഷ്ടമെന്നും എന്നാ നിരക്ക് വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്നും ഇത്തരക്കാരെ കണ്ടെത്തുവാനുള്ള മികച്ച സംവിധാനം കുവൈത്ത്  സ്വയത്തമാക്കിയിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി പറയുന്നത്.
 ഈ പ്രസ്താവന ആഴ്ചകളായി നിലനിന്നിരുന്ന ആശങ്കകൾക്കും ഉദ്വേഗങ്ങൾക്കും അറുതിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭയപ്പെട്ട് നിർത്തിയിട്ടിരുന്ന വാഹങ്ങൾ നിരത്തിൽ ഓടിത്തുടങ്ങി. ഭയപ്പാടു നീങ്ങിയതിനാൽ റോഡുകളിൽ ചെറിയ തിരക്ക് ക്രമാതീതമായി വർദ്ധിക്കുവാൻ കാരണമാകുകയും യ്തിട്ടുണ്ട്. എന്നാൽ പഴയ നിലയിലുള്ള റേസിങ്ങും അപകടങ്ങളും കുറഞ്ഞിട്ടുമുണ്ട്.70,000 ട്രാഫിക് നിയമലങ്കനങ്ങളിൽ  43,000 റെഡ് സിഗ്നൽ മറികടന്നതും, തെറ്റായ പാതയിലൂടെ ഓടിച്ചതും,  മദ്യ ലഹരിയിൽ ഓടിച്ചതും അടക്കം ഗൗരവമേറിയ നിയമലങ്കനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്  മൊത്തം  24 million ദീനാർ പിഴ ചുമത്തിയിട്ടുമുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 2.6 million വിദേശികൾ വാഹനം ഓടിക്കുവാൻ ലൈസന്സുള്ളവരായുണ്ട്. 400 ദീനാർ ശമ്പളവും കുവൈത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ബിരുദധാരികളായ വിദേശികൾക്കാണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. അത് വീണ്ടും കൂടുതൽ കർശനമാക്കാനാണ് സാധ്യത.
trafic check
വിദേശികളുടെ പേരില്‍ നിലവില്‍ ആറ് മില്യന്‍ ദീനാര്‍ പിഴയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ദീനാറിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ എത്രയും പെട്ടന്ന് അടക്കണം അല്ലാത്തപക്ഷം അവരുടെ ഫയലുകള്‍ ട്രാഫിക് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്, അടക്കാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവുമായി ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പ് കേന്ദ്രങ്ങളിലോ സര്‍വീസ് സെന്‍ററുകളിലോ സര്‍ക്കാര്‍ മാളുകളിലോ എയര്‍പോര്‍ട്ടിലോ ആഭ്യന്തര വകുപ്പിന്‍റ വെബ്സൈറ്റ് വഴിയോ ട്രാഫിക് പിഴ അടയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതിനിടയിൽ രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണ്. നിരീക്ഷണ കാമറകള്‍ വഴി രണ്ടു ദശകത്തിനു താഴെ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും അറിയുന്നു. ട്രാഫിക് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാമെന്നും അറിയുന്നു.
 സ്പോണ്‍സര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടറി അഭയം നല്‍കുന്ന ഗാര്‍ഹിക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നാണ് അറിയുന്നത്.പഴയ സ്കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിച്ച ഷെല്‍ട്ടറില്‍ ആയിരത്തിനുതാഴെ പേരെ താമസിപ്പിക്കാനാവും. ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ റസ്റ്റോറന്‍റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്‍ട്ടറിലുണ്ടാവുമെന്നാണ് അറിയുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടവും. ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
 നിലവില്‍ തൊഴില്‍ വകുപ്പിന്‍റ കീഴില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്പോണ്‍സര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല.
സ്പോണ്‍സര്‍മാരുടെ വീടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്‍കുകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.
 രാജ്യത്തെ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ അധികൃതര്‍ വ്യാപകമാക്കിയതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളും കസ്റ്റഡി കേന്ദ്രങ്ങളും ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചതിനാല്‍ ഇവിടെ കഴിയുന്നവര്‍ കടുത്ത പ്രയാസങ്ങളനുഭവിക്കുന്നതായും, തിങ്ങിനിറഞ്ഞ ജയിലുകളില്‍ രോഗം വര്‍ധിക്കുന്നതായും പകര്‍ച്ചവ്യാധി പടരുന്നതായും ജയിലുകളിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ ഇതുമൂലം യാതന അനുഭവിക്കുന്നതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 പാതിരാത്രിയിൽ ഫ്ലാറ്റിലേക്ക് ഇരച്ചുകയറി, കൊടും കുറ്റവാളികളെന്ന പോലെ നിരപരാധികളെ കൈകാര്യംചെയ്യുന്ന രീതി മനുഷ്യത്വമുള്ള ആര്‍ക്കുംതന്നെ അംഗീകരിക്കാനാവില്ലസാമ്പത്തിക ലാഭം മാത്രം ഉന്നം വെച്ച് നടക്കുന്ന വിസാ കച്ചവടം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ പ്രതികരിക്കാന്‍ കഴിയാത്ത വിദേശി സമൂഹത്തിന് നേരെ മാത്രം നടക്കുന്ന പരിശോധനയുംതിരച്ചിലും ലക്ഷ്യത്തിലേക്കെത്തില്ലെന്ന് ഷെയ്ഖ ബീവി സൂചിപ്പിച്ചിരുന്നു.അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് റിക്രുട്ട് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ഷോപ്പുകളും , കമ്പനികളും തുടങ്ങുവാനുള്ള ലൈസന്‍സ് സമ്പാദിച്ച ശേഷം , ആയിരവും, രണ്ടായിരവും ദിനാറിന് വിസ വില്‍ക്കുന്ന സ്വദേശികളെയും , സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 പരിശോധനയുടെ മറവില്‍ തട്ടിപ്പുകളും , പിടിച്ചുപറികളും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഭ്യന്തര ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് താമസ രേഖകള്‍ ആവശ്യപ്പെടുകയും , ബലംപ്രയോഗിച്ച് കൈവശമുള്ള സമ്പാദ്യം മുഴവന്‍ കവര്‍ന്ന് കൊണ്ട് പോകുന്ന സംഘങ്ങളെ കുറിച്ച് ഉടന്‍ തന്നെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഷെയ്ഖ ബീവി വ്യക്തമാക്കി. സിവില്‍ വേഷത്തില്‍ പരിശോധനക്കെത്തുന്നവരോട്, അവരുടെ തിരച്ചറിയല്‍ കാര്‍ഡ്‌ ചോദിക്കുവാന്‍ തീര്‍ച്ചയായും ഓരോ പൌരനും, വിദേശികള്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും മോശമായ പെരുമാറ്റങ്ങളോ , അനുഭവങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം മുതിര്‍ന്ന ആഭ്യന്തര ഉദ്യോഗസ്ഥന്മാരെ അറിയിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതുപോലെ വിദേശികൾക്കായി കുവൈറ്റിന്റെ നാനാഭാഗത്തുനിന്നും സ്വരങ്ങളുയരുന്നുണ്ട്.
ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്ന തൊഴില്‍ നിയമത്തിന്റെ പണിപ്പുരയിലാണ് കുവൈത്ത്,  പ്രതിച്ഛായക്ക് ഭംഗം  സൃഷ്ടിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് ഭാരിച്ച ചുമതലയാണ്. സ്പോണ്‍സര്‍മാരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനും , അഭയം നല്‍കുന്നതിനുമുള്ള വ്യത്യസ്തങ്ങളായ വിവധ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു നേരത്തെ അന്നതിന് പോലും തികയാത്ത മാസ വേതനം പറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ തെറ്റിലേക്കും , അരാജകത്വത്തിലേക്കും പോകുന്നുവെങ്കില്‍ അതിന്റെ ഭാഗിക ഉത്തരവാദിത്വം കുവൈത്ത് സര്‍ക്കാരിനുമുണ്ടന്നും  ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പീഡനങ്ങളെ കുറിച്ചും, ആക്ഷേപങ്ങളെ കുറിച്ചും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തല കുനിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം ഒരവസ്ഥക്ക് എത്രയുംവേഗം മാറ്റമുണ്ടാക്കുമെന്നും,  ഷെയ്ഖ പറഞ്ഞു.
കുവൈത്തിലെ  ജയിലുകളിലെ അവസ്ഥ ശോചനീയമായന്ന് സമ്മതിച്ച ഷെയ്ഖ, എത്രയും പെട്ടന്നുതന്നെ സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തുമെന്ന് വെളിപ്പെടുത്തി. വിദേശികള്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലങ്ങളിലെ ജയിലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള സൌകര്യമില്ലന്ന് നേരിട്ട് ബോധ്യമായ കാര്യമാണ്. ഇടുങ്ങിയ ചെറിയ റൂമുകളില്‍ തലങ്ങും , വിലങ്ങുമായാണ് ആളുകളെ കുത്തിനിറച്ചിരിക്കുന്നത്. ഒന്ന് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കുന്ന നിരവധി പേരെ ജയിലുകളില്‍ കണ്ടിട്ടുണ്ട്..ജനബാഹുല്യമാണ് ജയിലുകളിലെ പ്രധാന പ്രശ്നം . സെല്ലുകളില്‍ ഉള്‍കൊള്ളാനാവാത്ത രീതിയില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുകയാണ് ..തീര്‍ച്ചയായും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ല.. അന്താരാഷ്‌ട്ര മനുഷ്യാവകാശ സമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജയിലുകള്‍ നവീകരിക്കുവാന്‍ ജയില്‍ അധികൃതരെ സമീപിക്കുമെന്ന് ഷെയ്ഖ ബീവി  അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
മനുഷ്യക്കച്ചവടത്തിന്‍റ കാര്യത്തില്‍ കുവൈത്ത് കരിമ്പട്ടികയിലാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, അല്‍ജീരിയ, കുവൈത്ത്, സുഡാന്‍, ലിബിയ, യമന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിലുള്ള അറബ് രാജ്യങ്ങള്‍.കുവൈത്തില്‍ മാസത്തില്‍ 450 മുതല്‍ 600 വരെ വീട്ടുവേലക്കാര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്നു, ഇത്തരം സ്പോണ്‍സര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നില്ല, മനുഷ്യക്കച്ചവടം തടയുന്നതിനുള്ള നിമയങ്ങള്‍ ശക്തമായി നടപ്പാക്കുന്നില്ല, സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന വീട്ടുവേലക്കാര്‍ അനാശാസ്യ കേന്ദ്രങ്ങളിലും മറ്റും ചെന്നെത്തുന്നത് കുടുതല്‍ അപകടങ്ങളുണ്ടാക്കുന്നു തുടങ്ങിയവയാണ് കുവൈത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിലുള്ള കുറ്റപ്പെടുത്തലുകള്‍. വിദേശികളുടെ പാസ്പോര്‍ട്ട് കമ്പനികളോ വ്യക്തികളോ കൈവശം വെക്കുന്നത് കുവൈത്തില്‍ നിയമം മൂലം അനുവദിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം തൊഴിലാളികളുടെയും പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 രാജ്യത്ത് പല സമയങ്ങളിലായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപയോഗിച്ച് സ്വന്തം രാഷ്ട്രങ്ങളിലേക്ക് പോകുവാന്‍ അനധികൃത താമസക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള തിരച്ചലിന് കാരണമെന്നും  എങ്കിലും അത്തരക്കാര്‍ക്ക് മാന്യമായി രാജ്യംവിട്ടു പോകുവാനുള്ള സൗകര്യം ഒരുക്കുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഷെയ്ഖ അറിയിച്ചു. വരുന്ന റമദാനോട് കൂടി ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് കരുതന്നതായും ഷെയ്ഖ കൂട്ടിച്ചേര്‍ത്തു.
 ഇതു തന്നെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി ഇവിടത്തെ പത്രങ്ങളും റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുന്നതും,  റെയ്ഡുകളില്‍ പിടികൂടുന്നവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലേക്ക് കൊണ്ടുപോയി നാടുകടത്തേണ്ടവരെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍, റെയ്ഡുകള്‍ വ്യാപകമായതോടെ ഇവിടങ്ങളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിലേറെ ആളുകളാണുള്ളതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാടുകടത്താന്‍ വിധിക്കപ്പെട്ടവരില്‍ മിക്കവരുടെയും യാത്രാ രേഖകള്‍ ശരിയാവാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ യാത്ര നീളുന്നതിനിടെ തന്നെ പുതിയ സംഘങ്ങള്‍ കേന്ദ്രത്തിലേക്ക് എത്തുകയാണ്. അതോടൊപ്പം മദ്ധ്യവേനലവധി തുടങ്ങിയതിനാല്‍ തിരക്കേറിയ വിമാന സര്‍വീസുകളില്‍ ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ളതിനാല്‍ യാത്രാരേഖകള്‍ ഉള്ളവരുടെ യാത്ര തന്നെ നീളുന്ന അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനായി വിമാനക്കമ്പനികളുമായി കരാറിലെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, റെയ്ഡുകളില്‍ പിടിയിലാവുന്നവരുടെ ബാഹുല്യം മൂലം നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ 800 പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ഷെല്‍ട്ടര്‍ സജ്ജീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയേകി രാജ്യാന്തര വിപണിയില്‍ രൂപ വന്‍ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് അതൊരു വാർത്തയെ ആകുന്നില്ല അത്രയ്ക്കും അവർ ആശങ്കകളിലും വേവലാതിയിലുമാണ്.
 പൊതുനിരത്തിൽ പാലിക്കേണ്ട മര്യാദകൾ പാലിച്ചുകൊണ്ടുവേണം ദമ്പതികളായാൽ പോലും സഞ്ചരിക്കുവാൻ, അല്ലാത്തവരെ അസ്വാഭാവികത തോന്നിയാൽ കസ്റ്റഡിയിൽ എടുക്കുവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ ഭാര്യാ ഭർത്താക്കന്മാരാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും അത്തരക്കാരെ ശാസിച്ചു വിടാറാണ് പതിവ്.
 സൂപ്പർ ഹൈപ്പെർ മാർക്കെറ്റുകളിലും മാളുകളിലും ഷോപ്പിംഗ്‌ കഴിഞ്ഞ് യഥേഷ്ടം  വീടുകളിലേക്ക് തിരിച്ചു പോകുവാനുള്ള യാത്രാസൗകര്യം ഇല്ലാതെ ഇപ്പോൾ വിദേശികൾ വിഷമിക്കുകയാണ്,  അനധികൃത ടാക്സി വേട്ട മൂലം ആവശ്യത്തിന്  ടാക്സികളുടെ കുറവ് മിക്കവാറും അനുഭവപ്പെടുന്നുണ്ട്, മീറ്ററില്ലാത്തതും നിരക്ക് എകീകരണമില്ലാത്തതുകൊണ്ടും ടാക്സിക്കാർ  പറയുന്ന നിരക്ക് നൽകുവാൻ യാത്രക്കാർ നിർബന്ധിക്കപ്പെടുകയാണ് . ഇതിനിടയിൽ  പ്രവാസികളുടെ ആശങ്കകള്‍ അമീറിനെ അറിയിക്കുമെന്ന് ഷെയ്ഖ ബീവിയുടെ പ്രസ്താവന വിദേശികൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്‌…., ഗതാഗത നിയമലംഘകര്‍ക്കെതിരെയും അനധികൃത താമസകാര്‍ക്കെതിരെയും നടക്കുന്ന പരിശോധനയില്‍ വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ ഷെയ്ഖ ബീവി ഉത്കണ്ട പ്രകടിപ്പിച്ചിരുന്നു. ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കുവൈത്ത്  സമൂഹത്തിന് അന്താരാഷ്ട്രാ വേദികളില്‍ നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമീറിനോട്‌ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
 സ്വന്തമായി വാഹനം ഉള്ളവർപോലും  ഭയം കാരണം വാഹനങ്ങൾ നിർത്തിയിട്ട് മറ്റുവഴികൾ തേടുകയാണ്. കടുത്ത ചൂടിൽ കുത്തിനിറച്ചു പോകുന്ന ബസ്സുകൾ മാത്രമാണ് സാധാരണക്കാരുടെ അഭയം. കാര്യക്ഷമത പരിശോധനയിൽ പെട്ട് പോകുമോ എന്നും ലൈസൻസ് പിടിച്ചെടുക്കുമോ എന്നും പേടിച്ച്കൊണ്ട്‌ മിക്കവാറും ആളുകൾ പുരത്തുപോക്ക് ഒഴിവാക്കിയിരിക്കുകയാണ്.ഇതൊക്കെകൊണ്ട് തന്നെ കുവൈത്തിൽ ഇപ്പോൾ ഗതാഗത കുരുക്ക് പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്.
phone
 ഇന്റര്നെറ്റ് കാളുകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ടത് ടെലഫോണ്‍ ദാമ്പത്യം അനുഭവിച്ചിരുന്ന ബഹുഭൂരിഭാഗം ബാച്ചിലർ  ജീവിതം നയിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ മാനസിക രതിക്ക് നേരെയുള്ള ഇടിമിന്നലായിരുന്നു.ഇരുനൂറു  മീറ്ററിനുള്ളിൽ നടക്കുന്ന നെറ്റ് കാളുകൾ മോണിറ്റർ ചെയ്യുവാൻ കഴിയുന്ന ആധുനിക ഉപകരണങ്ങൾ വഴി നൂറു കണക്കിന് ആളുകളാണ് ഇതിനകം പിടിക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുകയാണ് പതിവ്.
ഇപ്പോൾ വൈബറും,വാട്ട്‌സ് അപ്പും പോലുള്ള നെറ്റ് ഫോണ്‍ പ്രോഗ്രാം എല്ലാം ഡിലീറ്റ് ചെയ്തുകൊണ്ടാണ് വിലകൂടിയ സാംസങ്ങ്,ഐ ഫോണ്‍ അടക്കമുള്ള സെൽ ഫോണുകൾ ആളുകൾ കൊണ്ട് നടക്കുന്നത്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ കാൾ ചാര്ജ് കൂടുതലാണ്. ഇത് സാധരണക്കാരന്റെ വരുമാനവുമായി ഒത്തു ചെരാത്തതിന്റെ പേരിലാണ് മാനസിക അനുഭൂതിയുടെ ലഹരി പകരുന്ന നെറ്റ് ഫോണ്‍ വിളിയിലേക്ക് അവരെ നയിക്കുന്നത്. പെട്രോൾ പണം കുമിഞ്ഞു കൂടുന്ന ഗൾഫ്‌ നാടുകൾ സാധാരണക്കാരന്റെ വർഷങ്ങൾ നീളുന്ന ദാമ്പത്യ ജീവിതമില്ലായ്മയുടെ പരിഹാരമായ അസാന്മാർഗിക വഴികളിലേക്ക് അവരെ നയിക്കാതെ സ്വരങ്ങൾകൊണ്ടുള്ള രതിയുടെ അനന്തമായ ശാന്തി സ്രോതസായി മാറുന്ന  നെറ്റ് ഫോണ്‍ വിളിക്കുനെരെയുള്ള ഈ ഇരുട്ടടി വേണ്ടെന്നു വെയ്ക്കെണ്ടാതാണ്.
 ഇവിടെ താമസിക്കുന്ന കുട്ടികൾ പ്രായത്തിൽ കൂടുതൽ ശരീര വളർച്ച നേടുന്നവരാണ്. അവർ വെളിയിൽ  കളിക്കാനൊ ഖുറാൻ, ബൈബിൾ, അവധിക്കാല ക്ലാസുകൾക്ക്  പോകുമ്പോൾ മുതിര്ന്നവരാണെന്നു ധരിച്ചു അവരെ പോലീസ് പിടികൂടുന്നുണ്ട്. പക്വതയില്ലാത്ത പ്രായമായതുകൊണ്ടും കളിക്കിടയിലും മറ്റും നഷടപ്പെടുമോ എന്ന് ഭയന്നും കുട്ടികളുടെ സിവിൽ ID അടക്കമുള്ള ഡോകുമെന്റ്സ് രക്ഷിതാക്കൾ  സൂക്ഷിക്കുകയാണ് പതിവ്, അതുകൊണ്ട് തന്നെ  ഇങ്ങനെ കുട്ടികളെ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്തിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
 കാൽ നട യാത്ര വളരെ പരിമിതമായ കുവൈറ്റിൽ വാഹനമില്ലാത്ത വിദേശികൾക്ക് സുഹൃത്തുക്കളും അനധികൃത വാഹനങ്ങൾ ഓടിക്കുന്നവരുടെയും സേവനം ഒരു അനുഗ്രഹമായിരുന്നതും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ ആരും സുഹൃത്തുക്കളെ മാത്രമല്ല ബന്ധുക്കളെപ്പോലും  കയറ്റാൻ ഭയപ്പെടുന്നു.അംഗീകൃതമല്ലാത്ത ട്യുഷൻ സെന്ററുകൾ നൃത്ത സംഗീത ക്ലാസുകൾ അവധിക്കാല കോഴ്സുകൾ ഭാഷാപഠനം അതുപോലെ നഴ്സറികൾ, എല്ലാം പ്രതിസന്ധികളിൽ പ്പെട്ടിരിക്കയാണ്.
ഡിപ്പെന്റന്റ് വിസയിലും ഖാദിം വിസയിലും ശൂണ്‍ വിസയിലും വന്നിട്ടുള്ള പ്രാവിണ്യമുള്ളവർ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പലരും താൽക്കാലികമായി നിർത്തിവെച്ചു നാട്ടിൽ അവധി ചെലവഴിച്ചു ഒരു മാറ്റം ഉണ്ടായാൽ തിരിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് ഉള്ളത്. ഇത് മൂലം ബുദ്ധി മുട്ടിലായിരിക്കുന്നത് കുടുംബവുമായി താമസിക്കുന്നവരാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ഡേ കെയർ , ബേബി സിറ്റിംഗ്, നേഴ്സറി സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതിനാൽ ജോലിക്കാരായ മാതാപിതാക്കൾ കുട്ടികളെ നോക്കാൻ ആളില്ലാതെ നെട്ടോട്ടമോടുകയാണ്. സ്പോണ്‍സറിൽ നിന്നും ഒളിച്ചോടിയും അല്ലാതെയും ജോലി ചെയ്തുവന്ന ആയമാരുടെ സേവനമായിരുന്നു പല കുടുംബങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്‌. ഈ പ്രത്യേക സാഹചര്യത്തിൽ ജോലിക്ക് വരാത്തവരും ഒഴിവാക്കപ്പെട്ടവരുമായ ആയമാർ കഷ്ടത്തിലായിരിക്കുകയാണ്. ആയമാരില്ലാത്തതുമൂലം പലരും കുട്ടികളുമായിട്ടാണ് ഓഫിസിൽ എത്തുന്നത്.
സ്കൂൾ അവധിക്കാലമായതുകൊണ്ട് വീട്ടിൽ വേലക്കാർ  ഇല്ലാത്ത മാതാ പിതാക്കൾ വീട്ടമ്മയായി കഴിയുന്ന  സുഹൃത്തുക്കളെ  സമീപിക്കുകയാണ്, ബേബി സിറ്റിംഗ് ആണെന്ന് കരുതി പിടിക്കപ്പെടുമോ എന്ന് കരുതി ആരും ഏറ്റെടുക്കാൻ മുതിരുന്നുമില്ല. ഇത് മൂലം പല കുടുംബങ്ങളും കുവൈത്തിലെ ജീവിതം മതിയാക്കി നാട്ടിൽ പോകുവാൻ തയ്യാറെടുക്കുന്നുമുണ്ട്.
 ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, എത്യോപ്യ, ഘാന എന്നിവിടങ്ങളില്‍ നിന്നും കുവൈത്തിലെത്തിയ ഭുരിപക്ഷം പേരും ഗാര്‍ഹിക തൊഴിലാളികളാണെന്നും അവരില്‍ ഭൂരിപക്ഷവും സ്പോണ്‍സറുടെ അടുക്കല്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അമിതമായ ജോലി, വിശ്രമമില്ലായ്മ, ശമ്പളം നല്‍കാതിരിക്കല്‍, നാട്ടിലേക്കുള്ള യാത്രക്ക് തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നല്‍കാതിരിക്കല്‍ എന്നീ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ മിക്കവരുമെന്നും തൊഴില്‍ കരാറുകള്‍ സ്പോണ്‍സര്‍മാര്‍ തീരെ പാലിക്കുന്നില്ല എന്ന് മാത്രമല്ല അതിന് വിപരീതമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ കൂടുതൽ സുരക്ഷിതത്വവും മൂല്യവും ലഭിക്കുന്ന പുറം ജോലിക്കുവേണ്ടി അവർ സാഹസികരാകുകയാണ്.
 പ്രസവ ശുശ്രൂഷ കുട്ടികളെ പരിപാലിക്കൽ ഒക്കെയായി അറബി വീട്ടിൽ നിന്നും കിട്ടുന്നതിന്റെ നാലും അഞ്ചും ഇരട്ടി പുറത്തുനിന്നും ആയമാർ സമ്പാദിക്കുന്നുണ്ട്. അതിനും പുറമേ സ്വാതന്ത്ര്യവും മിക്കവാറും ചിലർ ചിന്നവീടുമായി കഴിയുന്നവരാണ്. താൽകാലിക ഭര്ത്താവിന്റെ സംരക്ഷണത്തിൽ ചിലവും വീടും കഴിയും ജോലി ചെയ്തു കിട്ടുന്നത് നാട്ടിലെ ഭർത്താവിനും കുട്ടികൾക്കുമായി എത്തിക്കാനും ഇവരിൽ പലര്ക്കും കഴിയുന്നുണ്ട്.
 കൂടുതൽ ശമ്പളം നല്കിയാലും നല്ല പരിചരണവും കുട്ടികളോട് ഇണങ്ങിയ ആയമാരും നഷ്ടപ്പെടരുതെന്നു കരുതി അവരെ സ്വന്തം വിസയിലേക്ക് മാറ്റുവാൻ പല വീട്ടുകാരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പുതിയ നിയമം സ്വദേശ പരിഗണ അനുവദിക്കുന്നില്ല മറ്റ് രാജ്യക്കാരെ പരിചാരകരാക്കുവാൻ പലരും മടിക്കുന്നു. കാരണം ഭാഷയും സംസ്കാരവുമാണ്‌, അത് പോലെ നിലവിലുള്ള ശക്തമായ നിയമങ്ങളും ഏജൻസി വ്യവസ്ഥകളും ആ നൂലാ മാല പിടിച്ചെടുക്കാൻ ആരെയും അനുവദിക്കുന്നില്ല. ഏജൻസി വഴി വരുന്ന ആയമാർ മൂന്നുമാസം അടങ്ങി ഒതുങ്ങി കഴിയുകയും അതിനുശേഷം സ്പോണ്‍സറുമായി പിണങ്ങി ഓടിപ്പോകുകയും ചെയ്യുന്നത് ഗാർഹിക പീഡനമായി മാറുമെന്നും ഭയക്കുന്നു. വീടുമായും കുട്ടികളുമായും ഒത്തിണങ്ങി ബോയ്‌ ഫ്രെണ്ട് ഇല്ലാത്ത ഒരായയെ കിട്ടുക വളരെ കുറവാണ്. ജോലിയേക്കാൾ കൂടുതൽ സമയം സെൽ ഫോണിനെ പ്രണയിക്കുന്നവരാണത്രെ ആയമാർ.
കുട്ടികൾ ദീർഘനേരം  ആയമാരുമായി ഇടപഴകുന്നതുകൊണ്ട് ആയ സംസ്കാരത്തിന് അടിപ്പെട്ടുപോകുകയാണത്രേ, കുട്ടികളുടെ മോറൽ സൈഡും  മോശമാകുന്നുണ്ട്. പല കുട്ടികളും ലൈംഗിക  പീഡനങ്ങൾക്കും ഇരയാകുന്നുണ്ട്‌.. സ്വന്തം കൂട് വിട്ടു പറന്നകലുന്ന പറവകളെപ്പോലെ കുട്ടികൾ സ്വന്തം സംസ്കാരത്തിൽനിന്നും അകന്നു പോകുന്നു എന്നാ വേവലാതിയും ആയ സംസ്കാരം രക്ഷിതാക്കൾക്ക് നൽകുന്നുണ്ട്.ഇവിടെ ജനിക്കുന്ന പല കുട്ടികളും വളരെ വൈകി അതായത് 3 – 4 – 5 വയസ്സാകുമ്പോൾ മാത്രമാണ് സംസാരിച്ചു തുടങ്ങുന്നത്. അടഞ്ഞ ഫ്ലാറ്റിൽ സംവദിക്കാൻ ആരുമില്ലാതെ മൂകമായ അന്തരീക്ഷത്തിൽ കഴിഞ്ഞു കൂടുന്ന പൈതൽ ജോലി കഴിഞ്ഞു വൈകിയെത്തുന്ന മാതാപിതാക്കളുടെ അരുകിൽ ഉറങ്ങുവാൻ മാത്രമാണ് ശീലിപ്പിക്കപ്പെടുന്നത്.

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...