താരാട്ട്: മഹാത്മാ ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ: അഷ്റഫ് കാളത്തോട് മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്‍...
അമ്മയിലേക്കു ചേര്‍ത്തു കൊണ്ടുള്ള താരാട്ടാണ് സവിശേഷമായ സ്നേഹമാണ് മഹിതമായത് താരാട്ട് അത് മാതാവിന്റെ സത്തയാണ്
Thursday 15 October 2015
താരാട്ട്: മഹാത്മാ ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ
താരാട്ട്: മഹാത്മാ ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ: അഷ്റഫ് കാളത്തോട് മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്‍...
മഹാത്മാ ഗാന്ധി മുതല്‍ അനന്തമൂര്‍ത്തി വരെ
അഷ്റഫ് കാളത്തോട്
മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്ന ബിജെപി നേതാവ് ഉമാഭാരതിയുടെ റുഷ്ദി ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് ട്വിറ്റും ആ റുഷ്ദിക്ക് ഇന്ന് ഉമാഭാരതിയുടെ പാര്‍ട്ടിയോടുള്ള പുച്ഛം എന്താണെന്നും ഈയിടെ നമുക്ക് വ്യക്തമായിക്കഴിഞ്ഞു. ഹിന്ദു പ്രീണനത്തിനായി ഏതറ്റം വരെ പോകുമെന്നതിന്റെ തെളിവായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും മോദിയുടെ മൌനമെന്നും, വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ രാജ്യത്ത് സാഹിത്യകാരന്മാര് നടത്തുന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ബുക്കര്‍പ്രൈസ് ജേതാവ് സല്മാന് റുഷ്ദി അടക്കം ഒന്നിനുപിറകെ ഒന്നായി എത്രയോ പ്രതിഭാശാലികളായ എഴുത്തുകാര്‍ സ്വന്തമായ വിധത്തില്‍, പ്രതികരിക്കാന്‍ ഇപ്പോള്‍ ധൈര്യം കാണിക്കുന്നു.ആഹ്വാനമോ നിര്‍ദേശങ്ങളോ ഇല്ലാതെ ആരില്‍ നിന്നും അതു ലഭിക്കാതെ അവരതിന് പ്രപ്തരായത് മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ വിജയമാണ്, സ്വന്തം മനസ്സാക്ഷിയുടെ നിര്‍ദ്ദേശമാണ് അവര്‍ അനുസരിച്ചത്.. കയരൂരിവിട്ട കാളയെ പോലെ കാവിഭീകരത അഴിഞ്ഞാട്ടം നടത്തി നിസ്സഹായരാരായ ജനങ്ങളെ പോലീസിന്റെ മുന്നിലിട്ട് മാരകമായി പിച്ചിചീന്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള അടവാണ് ഇപ്പോള്‍ മൗനം വിട്ടെണീറ്റ മോഡിയുടെ പ്രസ്താവന പ്രകടമാക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം നടത്തിയ കാക്ക പൂച്ച കളിയുടെ മറ്റൊരു പതിപ്പാണ് ഇത്. അന്ന് നരസിംഹ റാവു ബാബറി തച്ചു തകര്‍ത്തതിന്റെ ഉത്തരവാദിത്വം യു പി ഭരിച്ചവരില്‍ കെട്ടി വെയ്ക്കുന്നതു പോലെ ഇന്ന് മോടിജിയും ആ നില പാടിലൂടെ ഒരു ഞാണിന്മേല് കളികളിച്ചു കൊണ്ട് സ്വര്ഗ്ഗമാകാന് പോകുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ മാതൃക കാണിച്ചു തരുകയാണ്. ഇതിനെതിരെ സടകുടഞ്ഞു പൊട്ടിപ്പുറപ്പെട്ട എഴുത്തുകാരുടെ പ്രതിഷേധം, സാംസ്കാരികമന്ത്രി മുതല്‍ മുഴുവന്‍ ഫാഷിസ്റ്റ് കാവല്‍ക്കാരെയും പരിഭ്രാന്തമാക്കിയിരിക്കുന്നു.
ഭരണത്തിന്റെ സര്‍വ കടന്നാക്രമണ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്, തീവ്രമായ വികാര ഭീകരതകള്‍ ഇളകിയാടുന്ന തമസ്സിലും, നിസ്സഹായരായ മനുഷ്യര്‍ക്ക് പ്രതിരോധം തീര്‍ക്കാനാവുമെന്ന്, തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നെഹ്റുവിന്റെ സഹോദരി നയന്‍താര സെഗാള്‍ മുതല്‍ ഉദയ്പ്രകാശ് വരെയുള്ള നിരവധി പ്രതിഭാശാലികള്‍ പങ്കുവെച്ചത് ധീരമായ പ്രബുദ്ധതയാണ്. ഉള്ളിലുള്ളത് തുറന്നുപറയാന്‍ ഭയക്കേണ്ട കാലമാണെങ്കിലും നിശ്ശബ്ദനായിരിക്കാനില്ലെന്ന് ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. ചത്തു പോകുന്ന മൗനത്തിനുമുകളില്‍ പ്രതിഷേധ ജ്വാലകളുടെ പൊരികള്‍ ചിതറി, അഗ്നിപര്വതമാകുകയാണ്. അതാണ് തീക്ഷ്ണമായ കലുശിതമായ അന്തരീക്ഷത്തെ പ്രകാശമാനമാക്കുന്ന ഒരു പുലര്ച്ചയിലേക്ക് വഞ്ചി അടുപ്പിക്കുവാന്‍ മോഡിക്ക് പ്രേരണയായത്.
എഴുത്തില്‍ മാത്രമായി ഒതുങ്ങുന്നതല്ല ആവിഷ്കാരം ജീവിതത്തിന്റെ സകല ഘട്ടങ്ങളിലും അതു നിഴലു പോലെ പിന്തുടരണം കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്ലാഖും ഇന്ത്യന്‍ മതെതരത്ത്വത്തെ കെട്ടി പുണര്‍ത്തുന്ന ഉദയ നക്ഷത്രങ്ങളാണ്. ഇരുട്ടിന്റെ മറയിലിരുന്നു ഫാഷിസ്റ്റ് കരുക്കളാല്‍ നീക്കം നടത്തിയ മൗലികമായും വേര്‍പെട്ടു നില്ക്കുന്ന ഇത്തരം കൊലകളെ അപലപിക്കപ്പെടേണ്ടതാണ്. മഹാത്മ ഗാന്ധി വധിക്കപ്പെട്ടശേഷം ‘കൊലയാളികളും’ അവരുടെ പ്രത്യയശാസ്ത്രങ്ങളും പ്രശംസിക്കപ്പെടുകയാണ്. ബാബരി മുതല്‍ ദാദ്രിവരെ കുതിച്ചോടുന്ന കാവി താന്തോന്നിത്തം ചിക്കമംഗ്ലൂരിലും മംഗലാപുരത്തും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആണ് യു.ആര്.അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ചത്. മോദി ജയിച്ചാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു, അനന്തമൂര്‍ത്തി പീഡിപ്പിക്കപ്പെട്ടത്. ഫാഷിസ്റ്റ് കണക്കുപുസ്തകത്തില്‍ എഴുതപ്പെട്ട ഒരു പേരായിരുന്നു അനന്തമൂര്‍ത്തി എന്നുള്ളത് പുറത്തുചാടിയത്, കല്‍ബുര്‍ഗി വധം നടന്നുകഴിഞ്ഞപ്പോഴാണ്. സംഘ്പരിവാര്‍ ഫാഷിസത്തിന്റെ അഖിലലോക സംഘമായ വിശ്വഹിന്ദു പരിഷത്തിന്‍െറ സായുധസേന ‘ബജ്റംഗ്ദള്‍’ എന്ന സമാന്തര സൈന്യമാണ്, അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച നിന്ദ്യമായ നിലപാട് ആവര്‍ത്തിക്കുംവിധം, കല്‍ബുര്‍ഗിവധവും ആഘോഷിച്ചത്. ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന അനന്തമൂര്‍ത്തിയെയും നരേന്ദ്ര ദാബോല്‍കറെയും ഗോവിന്ദ് പന്‍സാരെയെയും അപകീര്‍ത്തിപ്പെടുത്തിയതിനു ശേഷം കല്‍ബുര്‍ഗിയെ കൊന്നതിനെ ന്യായീകരിക്കുകയും അടുത്ത ഇര കെ.എസ്. ഭഗവാന് ആണ് എന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ഭൂവിത്ഷെട്ടിയുടെ ഗരുഡ ട്വിറ്റര്‍, ഹിന്ദുമതത്തെ വിമര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് കല്‍ബുര്‍ഗിക്കടക്കം നേരിട്ട പട്ടികളുടേതുപോലുള്ള അന്ത്യമാണെന്നാണ് ഭൂവിത്ഷെട്ടി ലോകത്തോട് പ്രഖ്യാപിച്ചത്. യു.ആര്.അനന്തമൂര്‍ത്തിയുടെയും, കല്‍ബുര്‍ഗിയുടെ ജീവന് അവസാനിപ്പിച്ചതോടെ അവര്‍ ആവിഷ്കരിച്ച ആശയങ്ങളും ബാക്കിവെച്ച സ്വപ്നങ്ങളും അവസാനിച്ചുപോവുമെന്ന കാവികളുടെ സ്വപ്നങ്ങളെയാണ് റുഷ്ദി അടക്കമുള്ള ഇന്ത്യന്‍ എഴുത്തുകാര്‍ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷ സമൂഹത്തിന്റെ നെഞ്ചുവിരിച്ചു നിന്നുകൊണ്ടുള്ള പുരസ്കാര തിരസ്കാരവും രാജിയും പ്രതിഷേധപ്രസ്താവനകളും മോഡിയുടെ അന്തപുരത്തെ കിടിലം കൊള്ളിച്ചിരിക്കുകയാണ്. ദാബോല്കറുടെ രക്തം ചിതറിയ അന്ന് തന്നെ തുടങ്ങണമായിരുന്നു ഇന്ത്യയില്‍ നടന്നുകഴിഞ്ഞ സമാനതകളില്ലാത്ത ക്രൂരതകളോടുള്ള പ്രതിഷേധം, ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഓരോന്നായി അറുത്തിടുമ്പോള്‍ പ്രധാനമന്ത്രിക്കാകെ പറയാനുണ്ടായത്, ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കരുതെന്ന് മാത്രമാണ്. മുഹമ്മദ് അഖ്ലാഖ് എന്ന ദാദ്രിയിലെ പാവം മനുഷ്യന് സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന, യു.ആര്.അനന്തമൂര്‍ത്തിയും, കല്‍ബുര്‍ഗിയും ആരോടും അങ്ങോട്ട് കലഹിക്കാനായിട്ടു പോയിരുന്നില്ല എവിടെയാണ് പരസ്പരം പോരടിക്കാനായി ഇവര്‍ പോയത്. ഏതു അടിസ്ഥാനത്തിലാണ് ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കരുതെന്ന് പ്രധാനമന്തി ശ്രീ മോദി പറഞ്ഞത് ഗുജറാത്ത് മുതല്‍ യു പി വരെ ഒരു ജനസമൂഹത്തിന്റെ ജീവിതം പാടെ അരക്ഷിതത്വത്തിലും അപകടത്തിലും പെട്ട് ഉഴറുമ്പോള്‍ പരസ്പരം പോരടിക്കരുത് എന്ന ഒറ്റവാചകത്തില്‍ വാദ്യാര് പട്ടം കെട്ടി നല്ല പുള്ളി ചമഞ്ഞതിനെയാണ് ഒറ്റ കെട്ടായി ഇന്ത്യയിലെ മതേതരത്വം ചോദ്യം ചെയ്യുന്നത്.
Monday 12 October 2015
മോദി ജി മറക്കരുത് മരിക്കുന്നവരെല്ലാം മനുഷ്യരാണ് എന്ന്
അഷ്റഫ് കാളത്തോട്
കൽക്കിയുടെ വരവിന്റെ സൂചനയാണ് ഇതെല്ലാം, മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമായ കൽക്കി രണ്ടാം ക്രിസ്തുവാണെന്നും, മെഹദി ഇമാമാണെന്നും, സത്യബുദ്ധന് ആണെന്നും ഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും
ലോകം കലിയുഗത്തെവിട്ട് പുതുയുഗത്തിലേക്ക് പ്രവേശിക്കുന്നതിനു നിദാനമായ സംഭവജടിലമായ
മുഹൂർത്തങ്ങളുടെ പരിസമാപ്തി കല്‍ക്കിയിലൂടെ ആണെന്നും കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുമ്പോള്‍ എല്ലാ മതങ്ങളും (വ്യത്യസ്ഥമായ നിലയില്‍) ഒരേ പോലെ വിശ്വസിക്കുന്നു മഹാവിഷ്ണു (വിശ്വാസത്തിനനുസരിച്ചു പേര് മാറ്റം ആകാം) കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തുമെന്നും പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തുമെന്നും.
അതു വേണംതാനും. ബീഫ് അതിനൊരു കാരണമാകുകയാണ് എന്നുവേണം
കരുതാന്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തെ എരിത്തീയില്‍ എണ്ണ
പാറ്റുന്ന ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുസഫര്‍
നഗര്‍ കലാപക്കേസിലെ പ്രതിയുമായ സംഗീത് സോമിനെയാണ് കാവി ഭീകരര്‍ ബീഫിന്റെ പേരില്‍ ആദ്യം
കഴുത്തറുക്കേണ്ടത് പശുവിനെ പ്ലാസ്റ്റിക് കവറില്‍ കയറ്റി മുദ്രവെച്ചു ഇന്ത്യയിലെ
ന്യൂന പക്ഷങ്ങളായ ലോകത്തിലെ ഭൂരിപക്ഷങ്ങളെ ഹിന്ദു വികാരം ലവലേശം വകവെക്കാതെ
തീറ്റിച്ച ബീഫില്‍ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയാണ് സംഗീത് സോം
അതു കൊണ്ട് തന്നെ പാര്‍ട്ടിയുടെ ഗോമാംസ രാഷ്ട്രീയം വെട്ടിലായിരിക്കുന്നത്.
ബിഹാറില്‍ ഗോമാംസ രാഷ്ട്രീയത്തിലൂടെ ഹിന്ദുവോട്ട് ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ
വെളിപ്പെടുത്തലില്‍ പരസ്യ പ്രതികരണത്തിന് പാര്‍ട്ടി തയാറായില്ല. അതേസമയം ബീഫ്
വ്യാപാരത്തില്‍ പങ്ക് നിഷേധിക്കാന്‍ സോം നടത്തിയ ശ്രമം തെളിവുകള്‍ക്കു മുമ്പില്‍
പൊളിഞ്ഞു പാളീസാകുകയുമാണുണ്ടായത്.
ദൈവം പല ആവര്‍ത്തി പലതായി അവതരിച്ചതില്‍
ആദ്യത്തെ അവതാരമായ മൽസ്യവതാരം ഉള്ളതു കൊണ്ട് മീൻ കഴിക്കുന്നവർ ഏതു
രാജ്യത്തേക്കാണു പോകണ്ടത് എന്ന ചോദ്യം ഇതിനിടയില്‍ പ്രസക്തമാകുകയാണ്, അവിഭക്ത
ഭാരതം, അഖണ്ഡ ഭാരതം അഥവാ അഖണ്ഡ
ഹിന്ദുസ്ഥാൻ എന്ന പ്രവിശാല കാഴ്ചപ്പാടിന്റെ ഭാഗമായ ഇന്ത്യയും ചുറ്റുമുള്ള പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഇറാന്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട
മേഖലയാണ് വിശാല ഇന്ത്യ അല്ലെങ്കില്‍ അഖണ്ഡ ഭാരതം. അഖണ്ഡഭാരത സങ്കല്‍പ്പം വെച്ചുപുലര്‍ത്തുന്ന
ഒരാള്‍ക്കും ഒരു ഇന്ത്യക്കാരനോടും കാശിക്കു പൊയ്ക്കോ എന്ന് നാഴികയ്ക്ക് നാല്‍പ്പതു
വട്ടം പറയും പോലെ പശു മാതാവിനെ
ഭുജിക്കുന്നവരോട് പാകിസ്ഥാനിൽ പോകണമെന്ന്
എങ്ങനെ പറയാന്‍ കഴിയും.
അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു എന്ന് കാണുന്നു സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം.അങ്ങനെ വരുമ്പോള്‍ വായു പോലും ഭക്ഷിക്കാന്‍ കഴിയില്ലെന്ന് സാരം. ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത് അവതാരവാദത്തിന്റെ വികാസത്തിൽ ക്രിസ്തുവർഷം ആറാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുമുതൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കി. സൃഷ്ടികളായ സൃഷ്ടികളിലൊക്കെ
അവതാരമായ ദൈവം ഏറ്റവും കൂടുതല്‍ അവതരിച്ച മനുഷ്യനില്‍ ദൈവീക പ്രസരിപ്പ് നില നില്ക്കുന്നിടത്തോളം
മനുഷ്യനെ എങ്ങനെയാണ് വധിക്കുക.
രാജ്യത്ത് ബീഫ് വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു വ്യാപാരികളാണെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്റെ ‘അല്‍ കബീര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്’, മുംബൈയിലെതന്നെ സുനില്‍ കപൂറിന്റെ അറേബ്യന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്റെ എം.കെ.ആര് ഫ്രോസണ്‍ ഫുഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണ-കയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് ബീഫ് വ്യാപാരിയാണെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്. കൊല കത്തിയുടെ ബീഫ് രാഷ്ട്രീയ വിശപ്പ് ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ സംഗീതിനെതിരെ എന്ത് കൊണ്ട് കാവിപ്പട ഉയര്‍ത്തുന്നില്ല... ആ നിണം കൊണ്ട് ഗോ മാതാവ് ഹര്‍ഷ പുളകിത മാകുവാന് അനുവദിക്കുകയാണ് വേണ്ടത്
രാജ്യത്ത് ബീഫ് വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു വ്യാപാരികളാണെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്റെ ‘അല്‍ കബീര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്’, മുംബൈയിലെതന്നെ സുനില്‍ കപൂറിന്റെ അറേബ്യന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്റെ എം.കെ.ആര് ഫ്രോസണ്‍ ഫുഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണ-കയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് ബീഫ് വ്യാപാരിയാണെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്. കൊല കത്തിയുടെ ബീഫ് രാഷ്ട്രീയ വിശപ്പ് ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയായ സംഗീതിനെതിരെ എന്ത് കൊണ്ട് കാവിപ്പട ഉയര്‍ത്തുന്നില്ല... ആ നിണം കൊണ്ട് ഗോ മാതാവ് ഹര്‍ഷ പുളകിത മാകുവാന് അനുവദിക്കുകയാണ് വേണ്ടത്
പറഞ്ഞു വരുമ്പോള്‍ മതങ്ങളുടെ വിവക്ഷകളെല്ലാം
ഏതാണ്ട് ഒന്നു തന്നെയാണ്. ദൈവം എകാനാണെന്ന വിശ്വാസമാണ് എല്ലാമതങ്ങളും വെച്ച് പുലര്‍ത്തുന്നതും,
ഡോക്ടെര്‍ ഏതായാലും മരുന്ന് ഒന്ന് തന്നെ എന്നത് പോലെ പല ഭിഷഗ്വരന്മാര്
കുറിക്കുന്ന ഒരേ മരുന്നു കൊണ്ട് രോഗം മാറുന്നുണ്ട് എന്ന് സാരം. എങ്കിലും
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും, ഒരിക്കലേ മരിക്കു പക്ഷെ, ആ മരണം ദൈവീക
മാകണം എന്ന് ഓരോരുത്തരും കരുതുന്നു, വിശക്കുന്നവനു
മരണത്തെക്കാള്‍ വലുത് ഭക്ഷണം തന്നെയാണ്, ധമനികളെ
പ്രചോദിപ്പിക്കുന്ന നിണ പ്രവാഹത്തിനു വേണ്ടി കെണിയാണെന്നറിഞ്ഞിട്ടും എലി അതില്‍
കയറുന്നത് വിശപ്പ് സഹിക്കാത്തത് കൊണ്ട് തന്നെയാണ്. അതു കൊണ്ട് അറിയുക കൊന്നാലും
ഭക്ഷിക്കാതിരിക്കാന് കഴിയില്ല.
ന്യൂന പക്ഷത്തില്‍ ന്യൂന പക്ഷമായ ജൈന വിശ്വാസികളുടെ
പിടിവാശിക്കുമുന്പില്വേണ്ടി ഭൂരിപക്ഷത്തിന്റെ
തിന്നുവാനുള്ള അവകാശത്തിനു മേലുള്ള ഈ കുതിര കയറ്റം അനീതിയാണെന്ന് സുപ്രീം കോടതി
പോലും പറഞ്ഞിട്ടും മൗനത്തിന്റെ വാല്മീകത്തില് ഇരുന്നു രക്തം കൊതിക്കുന്ന മോദി
ജി മറക്കരുത് മരിക്കുന്നവരെല്ലാം മനുഷ്യരാണെന്ന്
Subscribe to:
Posts (Atom)
Featured post
പ്രണയം
പതിക്കാൻ റേഷൻ കാർഡില്ലാത്ത ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത് കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ കാണുന്ന ഹൃദയങ്ങളിലെല്ലാം ...
-
അഷ്റഫ് കാളത്തോട് മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്‍...