Monday 7 November 2022

 







സ്വപനംകാണാം
അഷറഫ് കാളത്തോട്

ജീവ വായു തരാതെ നീ നടന്നോ
വീണു മരിക്കുന്നത് ഞങ്ങളല്ലേ..
അതിനു ശേഷമെങ്കിലും
ശാന്തമായി ഉറങ്ങാമല്ലോ?
ഇങ്ങനെ ശ്മശാന്, ശ്മശാന് എന്ന് പുലമ്പി
നേരം വെളുപ്പിക്കണ്ടല്ലോ?
ആവേശഭരിതരാകേണ്ടത്
താങ്ങി നിർത്തുന്നവർ തന്നെയാണല്ലോ?
അവരും കരയേണ്ടവർതന്നെയാണല്ലോ!
അത് ഓർക്കുമ്പോഴാണ് കടലിലെ കൊടുങ്കാറ്റിന്റെ
അഹങ്കാരം തുടങ്ങുന്നത്..
ജീവവായു ഇല്ലെങ്കിലും
കക്കൂസുകളും കബർസ്ഥാനും മതി
എന്ന് തന്നെ കരുതുക
ക്ഷാമമുണ്ടെന്ന്​
കാറ്റേ നീ അറിയാതെ പോകരുത്
അതോ അറിഞ്ഞിട്ടും
കണ്ണടയ്ക്കുന്നതാണോ ആവോ?
നീ ആഞ്ഞൊന്നു വീശിയാൽ പോരെ
ഇലകൾ അനങ്ങാൻ
ഭൂമിക്കു ജീവൻ വെയ്ക്കാൻ
ജീവവായുവിനു തടസം നേരിടാതിരിക്കാൻ
അങ്ങനെ ആയിരുന്നുവെങ്കിൽ
ശ്‌മശാനത്തിലെ ഈ തിരക്ക്
ഒഴിവാക്കാമായിരുന്നല്ലോ..
അല്ലങ്കിലും പറഞ്ഞ വാക്കു പാലിക്കുന്ന
ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ..
എന്നിട്ടിപ്പോ ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ
ഒരു പേര്, അലംഭാവം!
ജുഡീഷ്യല് ഓഫീസര്ക്ക് റിപ്പോര്ട്ട് ചെയ്യണംപോലും
കോടതിക്ക് കുതിര കേറാംപോലും
മറച്ചു വെക്കുന്നെന്ന ആക്ഷേപം പറയാംപോലും
മരപ്പറമ്പിലെ കണക്കും, സര്ക്കാര് കണക്കുകളും
ഏങ്കോണിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാംപോലും
വളച്ചും തിരിച്ചും ടി.വിക്കാർക്ക് കഥകൾ ഞൊറിയാംപോലും
ചരിത്രത്തിലേക്ക് തുരപ്പനെ കയറ്റാംപോലും
അപ്രത്യക്ഷമാകുന്ന പൂർവ യാഥാർഥ്യങ്ങളെ
നോക്കി കൊഞ്ഞനം കുത്താംപോലും!
ചിതലരിക്കാത്ത മുഖപുസ്തകൾ
തണല് വിരിക്കുമ്പോൾ
അവിടെ പായവിരിച്ചുറങ്ങാം
ഡൗണ്ലോഡ് സ്വാമികൾക്ക് ശരണം വിളിക്കാം
മാറാവ്യാധിയുടെ സുനാമിക്കു വേണ്ടി
വഴിപാടുകൾ നേരാം..
മരണത്തിന്റെ മഴവില്ലുകൾ
ആകാശത്തിൽ ചിത്രം വരയ്ക്കുന്നത്
സ്വപനം കാണാം.
ആഹാ എന്തൊരു മഹാഭാഗ്യംപോലും!

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...