Monday, 4 February 2013

എതിര്‍പ്പുകളില്‍ എരിഞ്ഞു തീരാതെ വിശ്വരൂപം


അഷ്‌റഫ്‌ കാളത്തോട് - (ലേഖനം) 

വിഷ്കാരത്തിന്റെ പേരിലുള്ള നീതികരിക്കാന്‍ ആവാത്ത ചലച്ചിത്ര നിര്‍മ്മിതിയെ അതിന്റെ മുതലാളി നീതികരിക്കുന്നതിലെ അവാസ്തവമാണ് ഇവിടെ ചില ദിവസങ്ങളായി ഉടലെടുത്തതും താല്‍ക്കാലികമായി ആ തീ അണഞ്ഞതായി കരുതുന്നതും.  കമലഹാസ്സന്റെ ഉടമസ്ഥതയിലുള്ള വിശ്വരൂപം പ്രേക്ഷക വഞ്ചനയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നത്‌ അതില്‍ നീതികരിക്കാന്‍ ആവാത്ത പലതും ഉണ്ടായിരുന്നു എന്നും അത് വെട്ടിമാറ്റി വൈകാതെ ബാക്കി ഭാഗം തമിഴുനാട്ടില്‍ മാത്രം കാണിക്കാമെന്നും കമലഹാസ്സന്‍ പറഞ്ഞപ്പോഴാണ്അതുവരെ ആ സിനിമ ആരെയും വേദനിപ്പിക്കാത്ത നല്ലൊരു  സിനിമയായിരിക്കുമെന്നും മുസ്ലിം തീവ്രവാദികള്‍ കമലഹാസ്സനെ വെട്ടയാടുകയായിരിക്കും എന്നും മറ്റുള്ളവരെ പോലെ ഞാനും വിശ്വസിച്ചിരുന്നത് എന്നാല്‍ കമലഹാസ്സന്‍ കത്രികയെടുത്ത് സ്വന്തം കുഞ്ഞിന്റെ നെഞ്ചു കീറാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ആ നെഞ്ചിനുള്ളില്‍ ഒരു അഗ്നികുണ്ഡം എരിയുന്നുണ്ടെന്ന്.

ഭീകരപ്രവര്‍ത്തനത്തിനു മുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്യുകയും തക്ബീര്‍ വിളിക്കുകയും ചെയ്യുന്ന രംഗങ്ങളും മുല്ലാ ഉമര്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞതായി സൂചിപ്പിക്കുന്ന രംഗവും ഒഴിവാക്കുന്നവയില്‍പ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ മാത്രമാണു സിനിമ എഡിറ്റ് ചെയ്തു പ്രദര്‍ശിപ്പിക്കുകയെന്നു കമലഹാസന്‍ പറയുമ്പോള്‍ എതിര്‍ക്കപ്പെടാത്ത തമിഴേതര നാടുകളിലെ ജനങ്ങളുടെ വികാരങ്ങളെ വിലയ്ക്കെടുക്കാന്‍ തയ്യാറല്ലന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടത്യഥാര്‍ത്തത്തില്‍ ഈ ഇരട്ടത്താപ്പ് തന്നെയല്ലേ ഇനിയും പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതകള്‍ക്കുള്ള വഴിമരുന്നാകുവാന്‍ സാധ്യതയുള്ളതും. 
ഇസ്ലാമിക ചിഹ്നങ്ങളെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന രംഗങ്ങള്‍ക്കെതിരേ മുസ്ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നു തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവാദമായ വിശ്വരൂപം സിനിമയിലെ ആറു രംഗങ്ങള്‍ നീക്കംചെയ്യാമെന്നും സിനിമയുടെ തുടക്കത്തില്‍, കഥ തികച്ചും ഭാവനാസൃഷ്ടിയാണെന്നു കൂട്ടിച്ചേര്‍ക്കാമെന്നും സംവിധായകനും നിര്‍മാതാവുമായ കമലഹാസന്‍ സമ്മതിച്ചതിനെതുടര്‍ന്നു പ്രതിഷേധം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിക്കുമ്പോള്‍, ഈ എതിര്‍പ്പ് തമിഴ് മുസ്ലിങ്ങളുടെത് മാത്രമാക്കി ചുരുക്കി കളഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവിടത്തെ  മുസ്ലിം സംഘടനകള്‍ക്കുണ്ട്. 
ലോകംജീവിക്കാന്‍ ഏറ്റവും അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. വിനാശകാരികളായ മനുഷ്യര്‍ ഇവിടെ ഉണ്ടെന്നതല്ല പ്രശ്‌നം. മറിച്ച്അതിനെ പ്രതിരോധിക്കേണ്ട മനുഷ്യര്‍ നിഷ്‌ക്രിയരാണെന്നുള്ളതാണ്’ ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ പറഞ്ഞ ഈ കാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചില സംഭവങ്ങളാണ്. ലോകത്ത്  മുസ്ലിംകളും അമുസ്ലിംകളുമായ തീവ്രവാദികള്‍ ഉള്ളതല്ല പ്രശ്‌നം ഇരു വിഭാഗത്തോടൊപ്പമുളള മഹാഭൂരിപക്ഷത്തിന്റെ നിഷേധാത്മകമായ മൗനമാണ്പൊട്ടിത്തെറിക്കാത്ത അഗ്നിപര്‍വതമായി അത് നില്‍ക്കുന്നിടത്തോളം അപകടം മറ്റെന്താണ്ആരോഗ്യകരമായ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വേദികളിലൂടെ മതങ്ങളുടെ യഥാര്‍ത്ഥ പ്രതിച്ഛായയും സന്ദേശങ്ങളും ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടു വേണം തീവ്രവാദ നിലപാടുകളെ നേരിടാനും യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും.
എല്ലാ മതങ്ങളും മനുഷ്യനെ നന്നാക്കാനും മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കുവാനുമാണ് പരിശ്രമിക്കുന്നതും ആഹ്വാനം ചെയ്യുന്നതുംപക്ഷെ അതിനുവേണ്ടി അവര്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളും അവരുടേത് മാത്രമണ് ശരിയായ വഴിയെന്നു അടിച്ചേല്‍പ്പിക്കുന്ന സമീപനവുമാണ് പലപ്പോഴും സ്പര്‍ദ്ധയിലെയ്ക്ക് നയിക്കുന്നതും. 
സിനിമയെ  അനീതിയുടെ ജീവല്‍ പ്രശ്നമായി അവതരിപ്പിക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ എതിര്‍പ്പും അതുകൊണ്ട് മറ്റൊരു സമൂഹത്തിന്റെ ആഹ്ലാദവുമാണ് പരിണമിപ്പിക്കുന്നത്. അവതാരകന്റെ മനസ്സിലിരിപ്പ് വ്യക്തമാകുന്ന ഇരയുടെ മുറവിളി അവഗണിക്കാന്‍ എങ്ങനെ കഴിയും എന്നത് ഈ തീരുമാനത്തെ കനപ്പിക്കുന്നു.
ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായ ഉലകനായകന്‍ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിനു ുറമെഹിന്ദിമലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അഭിനയിച്ച് നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ 
കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം,  സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖിഇന്ത്യൻഅപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.
പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലുംനിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൻപേശിവംദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങൾ
അറബിക്പേരുമായുള്ള സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സൻ എന്ന പേരിലെ ഹാസ്സൻ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരിൽ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സൻ ഒരു സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു. കമലഹാസന്റെ പിതാവുംയാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ട്.
അക്കാലത്ത് ബ്രാഹ്മണരോട് ദേഷ്യം പുലർത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തിൽ നിന്നുംവെറുപ്പിൽ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് യാക്കൂബ് ആയിരുന്നുഎന്നാൽ പിന്നീട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സൻ ബന്ധം മാദ്ധ്യമങ്ങൾ ആഘോഷിച്ച ഒരു കഥമാത്രമാണെന്നുംതന്റെ പിതാവിന് അങ്ങിനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സൻ എന്നത് ഹാസ്യ എന്ന സംസ്കൃതപദത്തിൽ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സൻ വിശദീകരിക്കുന്നു
അനീതിഓരോ ഘട്ടത്തിലും ഒരു സാമൂഹ്യപ്രശ്നം ആകുന്നത്  അതിനെ തിരിച്ചു കടിക്കാന്‍ കടികൊണ്ടവര്‍ മുതിരുന്നതുകൊണ്ട് തന്നെയാണ്. അതിനെ  എങ്ങനെയാണ് എതിര്‍ക്കപ്പെടെണ്ടത്ചലച്ചിത്രം മനസ്സുകളെ സ്വാധീനിക്കുന്നതിന്റെ വേഗം മിന്നലിനേക്കാള്‍ ആകുന്നതുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നതിനെ തടഞ്ഞു കൊണ്ടുള്ള സമര ചിന്ത ദേഹോപദ്രവത്തെക്കാള്‍ മികച്ചതായി ഞാന്‍ കരുതുന്നു. 
റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാത്താനിക്ക് വേഴ്സെസ് (1988) അക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കി. റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം റഷ്ദി വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ റഷ്ദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ.
അതുപോലെ തന്നെ  ബംഗ്ലാദേശി എഴുത്തുകാരിയായ  തസ്ലീമ നസ്റിൻ 1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ ദ്വിഖാന്തിതോ’ എന്ന പുസ്തകം പ്രകാശിതമായതിനെ തുടര്‍ന്ന് കൊല്‍‌ക്കൊത്തയില്‍ കലാപാന്തരീക്ഷം ഉണ്ടായപ്പോഴാണ് 2007-ല്‍ ഇടതുസര്‍ക്കാര്‍ തസ്ലിമയെ നാടുകടത്തിയത്. ഇതുവരെ കൊല്‍‌ക്കൊത്തയിലേക്ക് തിരിച്ചുവരാന്‍ തസ്ലിമയ്ക്കായിട്ടില്ല. 
1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ ആദരിച്ച പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന എം.എഫ് ഹുസൈൻ ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം).

1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽപ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.
2010-ൽ ഖത്തർ ഹുസൈന് പൗരത്വം നൽകി. തന്മൂലം ഇന്ത്യൻ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചിരുന്നു. അവസാനകാലം പാരീസിലും ദുബൈലുമായി ജീവിച്ച ഹുസൈൻ 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ വച്ച് മരണമടഞ്ഞു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.
ഹുസൈന് ഖബറിടം ഭാരതത്തിൽ ഒരുക്കാമെന്ന സർക്കാറിന്റെ വാഗ്ദാനം ഹുസൈന്റെ മക്കൾ നിരാകരിക്കുകയും ലണ്ടനിൽ തന്നെ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. വർഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നൽകാതെ മരിച്ച ശേഷം ഭൗതികശരീരം കൊണ്ടുവരാൻ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞാണ് മക്കൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്. മേല്‍പറഞ്ഞവരെപ്പോലെയുള്ള ഒരു ജീവിതാനുഭവം അല്ല കമലഹാസ്സനുണ്ടായതും.

കമലഹാസ വിശ്വരൂപം വികാരങ്ങളെ വൃണപ്പെടുത്തി എന്ന് അദ്ദേഹത്തിനും ബോദ്ധ്യം വന്നു കഴിഞ്ഞ നിലയ്ക്ക് അത് തമിഴുനാടിനു പുറത്തു സംയമനം പാലിക്കുന്ന മുസ്ലിങ്ങളുടെ വികാരത്തെ കൂടി വൃണപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാക്കേണ്ടതാണ്.

ആര്‍ക്കും എന്തും എപ്പോഴും എങ്ങനെയും വിളിച്ചു പറയാം എന്ന നില അപകടകരമാണെന്ന് ഇന്ത്യയില്‍ വിശ്വരൂപം കാണിച്ചു തന്നു. ഈയിടെ ആയി ബോളിവുഡിലും മോളിവുഡിലും റിലീസ് ചെയ്ത ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്.
ഈയടുത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയഇന്റെര്‍നെറ്റിലൂടെ ലോകമാസകലം പ്രചരിച്ച, 'ഇന്നസന്‍സ് ഓഫ് മുസ്ലിംഎന്ന പ്രവാചക നിന്ദയുള്‍ക്കൊള്ളുന്ന സിനിമക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ഒപ്പം  കോപ്റ്റിക് ക്രിസ്ത്യാനികള്‍  തോള്‍ ചേര്‍ന്ന് പ്രവാചക നിന്ദയുടെ ഉല്‍പാദകര്‍ക്കും അതിന്റെ പ്രചാരകര്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിനാളമുയര്‍ത്തിയത് മറക്കാന്‍ കഴിയില്ല. പലപ്പോഴും ഇത്തരം നിന്ദകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന അമുസ്ലിം നിരതന്നെ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.
പ്രവാചക നിന്ദയും ഇസ്ലാമിക വിരോധവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ഇതിനെതിരെ ഒന്നും ചെയ്യാതെഒരു പ്രതികരണവുമില്ലാതെ നിഷ്‌ക്രിയരായിരിക്കുന്നതിലൂടെ പ്രതികരണ ശേഷിയില്ലാത്തവരാണെന്നും അതുകൊണ്ട് തന്നെ എന്തും വരച്ചും എഴുതിയും ആവിഷ്കരിച്ചും അവരെ മിണ്ടാപ്രാണികളുടെ കൂട്ടമായി ഇഷ്ടമുള്ളിടത്തേയ്ക്ക് തെളിക്കാമെന്നും ധരിക്കുന്നതുകൊണ്ടാണ് അമേരിക്കന്‍ ജൂത മനസ്സായി ഇസ്ലാമിനെ കണ്ണടച്ച് വിമര്‍ശിക്കുന്ന സൃഷ്ടികളുമായി ചിലര്‍ അളയില്‍നിന്നും തലപൊക്കുന്നതുംഅത് തന്നെയല്ലേ കമലിന്റെ ഈ നടപടിയിലും ഉള്ളത്?
മാപ്പ് നല്‍കിയും സ്‌നേഹം ചൊരിഞ്ഞും ശത്രുക്കളോട് പ്രത്യേകിച്ച് ഇസ്ലാമിനോട് തെറ്റായ നയം പുലര്‍ത്തിവരോട് പെരുമാറാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിനെയുംപ്രവാചകനെയും നിന്ദിക്കുന്ന സിനിമയില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായിഇസ്ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണെന്ന ആവിഷ്കാരങ്ങള്‍ പുതുതലമുറയിലെയ്ക്ക്  വിതയ്ക്കുവാനാണ് ഇസ്ലാമിസ്റ്റുകള്‍ ചെയ്യേണ്ടതും,  പ്രവര്‍ത്തിക്കേണ്ടതുംഇസ്ലാമിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്ന അമേരിക്കയിലും യൂറോപിയന്‍ നാടുകളിലുമാണ് ജനങ്ങള്‍ ഇസ്ലാമിനെ കൂടുതല്‍ പഠിക്കുന്നതും നെഞ്ചെറ്റുന്നതും.
ഒരിക്കല്‍ പ്രവാചകനായ മുഹമ്മദ്‌ പറഞ്ഞു അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും ‘മുതമ്മിമി’നെയാണ്. ഞാന്‍ മുഹമ്മദാണ്’ അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. പ്രവാചകന്റെ ബന്ധുവായ ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദും അത് പറിച്ചെടുത്ത വആഷിയും പിന്നീടു ഇസ്ലാം ആശ്ലേഷിച്ചതും ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ആക്രിഷ്ടരായിട്ടുതന്നെയാണ്. ‘ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍’ എന്ന്‌ ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നത് ഈ അവസരത്തില്‍ എടുത്തുദ്ധരിക്കുന്നത് അവസരോചിതമായതുകൊണ്ടുതന്നെയാണ്.
പലപ്പോഴും ഫേസ്ബുക്ക്ട്വിറ്റര്‍യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഏതൊരു മതത്തിനും എതിരായി നടത്തുന്ന വിലകുറഞ്ഞ കാമ്പൈന്‍ കണ്ടും കേട്ടും അനുഭവിച്ചും വികാരത്തിനടിമപ്പെടുകയും മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുന്നതും അതിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍വീഡിയോകള്‍സന്ദേശങ്ങള്‍ മില്യണ്‍ കണക്കിന് ആളുകളിലേക്കാണ് എത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് അതിന്റെ മൂല്യവും ഗുണവും എത്ര കുറവാണെങ്കിലും ശരി. വലിയ പ്രത്യാഘാതങ്ങളാണ് ചിലപ്പോള്‍ അത് സൃഷ്ടിക്കുക. 
വിശ്വാസങ്ങളെ കീറി മുറിച്ചതുകൊണ്ട് എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ഇതിനു നിമിത്തമാകുന്നവര്‍ ചിന്തിക്കാറില്ല. ഇത്തരം മനോഭാവവും മനോഘടനയുമുള്ള ആളുകള്‍ എക്കാലത്തുമുണ്ടാകുമെന്നാണ് ദൈവിക പ്രഖ്യാപനം ‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് വേദം നല്‍കപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. സംയമനമാണ് സര്‍വത്തിനും പ്രതിവിധിയെന്നു ഈ ഖുറാന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ കലാപം തീര്‍ക്കുക, മുസ്‌ലിം രാഷ്ട്രത്തിലെ ആഭ്യന്തര ഭദ്രത തകര്‍ക്കലും ലോകത്ത് കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംപ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കലുമാണ് സിനിമ സംവിധായകരുടെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെയും ലക്ഷ്യം അതിനാലാണ് അങ്ങേയറ്റം പ്രകോപനപരമായ അവഹേളനവുമായി അവര്‍ രംഗത്തെത്തിയത്. 
എന്നാല്‍ ക്രൈസ്തവരുടെ ഈ ഇഴകിച്ചേരലും ആസൂത്രിതവും ബോധപൂര്‍വവുമായ മുസ്‌ലിങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരുമയോടെ ഇരുകക്ഷികളും തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയതും ശത്രുക്കളുടെ കുതന്ത്രങ്ങളെ മുളയിലേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയുണ്ടായി. മാത്രമല്ലഅവര്‍ ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഇവ സൃഷ്ടിച്ചതും!

സിനിമ നിര്‍മിക്കുമ്പോള്‍ ബഹുസ്വരസമൂഹമെന്ന നിലയില്‍ മതവികാരത്തെയും വംശവികാരത്തെയും മാനിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണം, ജാതിമുന്‍വിധിയുംവര്‍ഗീയവിരോധവും ഉദ്ദീപിപ്പിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചയായി പല ചലച്ചിത്രങ്ങള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തെയും കൂട്ടക്കൊലകളെയും ന്യായീകരിക്കാന്‍ ഇന്ത്യന്‍ സിനിമയിലും ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബോളിവുഡിലും മോളിവുഡിലും ഈയിടെ പുറത്തുവന്ന ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും പതിവ് വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. 
ഇത്തരം സിനിമകള്‍ക്കെതിരായ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ക്കും അവകാശമുണ്ടന്നും പ്രതിഷേധങ്ങളെ അപകടകരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധങ്ങള്‍ തികച്ചും ജനാധിപത്യനിയമ മാര്‍ഗങ്ങളില്‍ക്കൂടി ഉള്ളതാവണം. 
എന്ന്  24 മുസ്ലിം സംഘടനകളടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്മെന്‍റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് പറഞ്ഞത് തികച്ചും ന്യായമാണ്.

വിപണിയിലെ കണക്കനുസരിച്ച് 95 കോടിയിലേറെ ചെലവിട്ട് നിര്‍മിച്ച ചിത്രം ഇതിനകം മുപ്പതു കോടിയിലേറെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തുടക്കത്തില്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റിലീസ് നിരോധവും പലേടത്തും ഷോ മുടങ്ങിയതുമാണ് നഷ്ടം കുമിയാന്‍ പ്രധാന കാരണം. വന്‍ തുക മുടക്കി ചിത്രം വിതരണത്തിനെടുത്തവരും ആശങ്കയിലാണ്.
''ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തിന് നിരോധനത്തിന്റെ മുദ്രവീണാല്‍ നഷ്ടം ഭീകരമാകും. പല തിയേറ്ററുകളും അഞ്ചു മുതല്‍ പത്തുവരെ ലക്ഷം നല്‍കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാനെടുക്കുന്നത്. ആദ്യ ആഴ്ചകളില്‍ വന്‍ ഇനീഷ്യല്‍ ലഭിച്ചില്ലെങ്കില്‍ ഇവരുടെ കാര്യം കഷ്ടമാകും. നഷ്ടം നികത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും''
കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മാറ്റിയ പല ചിത്രങ്ങളും വീണ്ടും പ്രദര്‍ശിപ്പിക്കാനെടുക്കേണ്ട സ്ഥിതിയിലാണ് തിയേറ്റര്‍ ഉടമകള്‍  ''മലേഷ്യയില്‍ നിരോധനം മൂലം ആദ്യദിനത്തെ പ്രദര്‍ശനത്തോടെ ചിത്രം പ്രദര്‍ശനം നിര്‍ത്തേണ്ട സ്ഥിതിയുണ്ടായി. ആദ്യദിനം വന്‍ തിരക്കായരുന്നു. പക്ഷേഉന്നതങ്ങളിലെ നിര്‍ദേശം മൂലം പ്രദര്‍ശനം തുടരാനാകാത്ത സ്ഥിതിയാണ്''. ബ്രിട്ടനില്‍ മാത്രമാണ് ചിത്രം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ആദ്യ മൂന്നുദിവസം കൊണ്ട് ഇവിടെ മാത്രം 57.13 ലക്ഷം കളക്ട് ചെയ്‌തെന്നാണ് കണക്ക്.
ഒരു സിനിമകൊണ്ട് ജീവിതകാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു നാടുവിടേണ്ടി വരുമോ എന്ന ആശങ്ക കമലില്‍ നിന്നും നീങ്ങിയിട്ടുണ്ടെങ്കിലും അത് മറ്റു സംസ്ഥാനങ്ങളിലെ അടങ്ങിയിരിക്കുന്നവരോട് എന്ത് മറുപടിയാണ് നല്‍കുന്നത് എന്ന ഒരു ചോദ്യചിഹ്നം ഇട്ടുകൊണ്ടാണ് എന്ന് തിരിച്ചറിയണം.

Sunday, 21 October 2012

ആരാണ് നീ ...?


കവിത

അഷ്‌റഫ്‌ കാളത്തോട്

"ഇന്നലെ പെയ്ത മഴ തുള്ളികള്‍  

പ്രിയ സ്നേഹിതയെ 

തിരക്കിയതായി പറയാന്‍ പറഞ്ഞു."

"ആ മഴ തുള്ളിയില്‍ ഞാനുണ്ടായിരുന്നു 
നിന്നെ പുണര്‍ന്നു കൊണ്ട്...!"
"എപ്പോഴും മഴയായ് 
നീ എന്നെ പുണരുമോ...?"

"പിന്നെ..? 
ഹൃദയത്തില്‍ സൂക്ഷിക്കുന്ന മഞ്ഞു തുള്ളിയല്ലേ നീ ..."

"വെയിലിന്റെ ദുഷ്ട മുഖത്തു നിന്നും  
അതിനെ ഒളിപ്പിച്ചു നിര്‍ത്തും ഞാന്‍..."

"എങ്കില്‍ ആ വെയിലിനോടു പറയും  
മനസിന്റെ മണിചെപ്പു തുറക്കരുതെ എന്ന്.."
"തിരിച്ചറിയുന്നില്ല... എനിക്ക്...
ആരാ..? ഈ അസമയത്ത്...?"
"ഇഷ്ടം മഴയായി പെയ്തുണരുന്ന മനസ്സുമായി 
നിന്നെ മോഹിച്ചു പോയവള്‍.." "നീയാകുന്ന ഓരോ മഴ തുള്ളിയും 
മെയ്യില്‍ കുളിരായി ഏറ്റെടുക്കുന്നവള്‍.." 

"അറ്റമില്ലാത്ത ആഗ്രഹങ്ങള്‍ മന്സ്ഥാപത്തിനു 
വഴിവെയ്ക്കുമെന്ന് നീ തിരിച്ചറിയുക.."
"എന്റെ മനസ്സില്‍ നീ ചാര്‍ത്തിയ അടയാളം മതി 
എന്നെന്നും ഓര്‍ത്തിരിക്കാന്‍...
ഒരു സുഖ നൊമ്പരമാകുമെങ്കിലും അത് ഞാന്‍ ഏറ്റെടുക്കും.."

"പരസ്പരം കാണാതെയുള്ള 
ഈ പള്ളുപറച്ചില്‍ നിര്‍ത്തു കുട്ടീ ..."
"നീയെന്ന നിളയുടെ ഓളങ്ങളില്‍
ഞാന്‍ നീരാടും....
നിന്റെ പുഞ്ചിരി എന്റെ 
നെറ്റിയില്‍ തിലകമാകും..."

"ആരാണ് നീ ...? ആരാണ് നീ ...?
ഓര്‍മകളുടെ സര്‍വപടവുകളും തേടി
ഒരടയാളവും അവശേഷിപ്പിക്കാതെ
ഒരുത്തരവും നല്‍കാതെ
ദൂരെയിരുന്നു രൂപമില്ലാതെ 
ചാറ്റ് ചെയ്യുന്ന നീ ആരാണ് ...?"
ഈ വെബ്‌ നിരകള്‍  
കുപ്പിചില്ലുകളാ‍ല്‍  
മൂര്‍ച്ചയേറിയതാണ്
അത് നിന്റെ താരുണ്യം 
പിച്ചിചീന്തും
ഒടുവില്‍ കരഞ്ഞു 
തീര്‍ക്കാനേ സമയം കാണു...!!!!"

മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍


മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍

കവിത
അഷ്‌റഫ്‌ കാളത്തോട്


സങ്കീര്‍ണ്ണമായ പകല്‍!
സൂര്യ വെളിച്ചം പ്രവേശിക്കാത്ത മുറി!
മോണിറ്ററില്‍ കണ്ണുകള്‍
തുറിച്ചു തറച്ചിരിക്കുന്നു.
നഗരങ്ങളും ഗ്രാമങ്ങളും,
ശിലാകാല്ത്തിന്റെ ഫോസിലുകളും,
മസ്തിഷ്കവും, സുഷുമ്നയും അടങ്ങുന്ന
പ്രാന്തീയ നാഡീവ്യൂഹങ്ങളില്‍
പിടഞ്ഞു ഉണരുന്നു ഒരു പ്രവാഹം!
ഉണര്‍വിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക്,
ഒരു കണ്ണും ഇവിടെയ്ക്ക് മേയുന്നില്ല എന്ന്
ഉറപ്പിച്ചു കൊണ്ടുള്ള ജിജ്ഞാസ !
കാര്‍ക്കൂന്തലിന്റെ കറുത്ത അറ്റം
അവസാനിക്കുന്നത് വരെ വിടാതെ ശ്വാസം,
മുഴുത്ത നിതംബങ്ങളില്‍ നിന്നും
പിടഞ്ഞിറങ്ങി ഒതുങ്ങിയ
അരക്കെട്ടിലെയ്ക്കെത്തുന്നതുവരെ
കാമറ കണ്ണുകള്‍ക്ക് ‌ എന്തൊരു തിടുക്കം!
നഗരങ്ങളിലെ നായ്ക്കളെക്കാള്‍
നാണഭയമില്ലാതെ 
രാസ നിര്‍വൃതി പകരുവാനുള്ള
രസങ്ങളില്‍ നിന്റെ മുഖമുള്ള
നിന്റെ മണമുള്ള
അത് നീ തന്നെയാണോ എന്ന്
തീ
ര്‍ത്തും ഉറപ്പിച്ചു പോകുന്ന 
നിമിഷങ്ങള്‍!
സൈന്‍ ഇന്‍ ബോര്ഡുകകള്‍ 
നയിക്കുവാന്‍ പ്രാപ്തമായി
പൊടിപിടിച്ച നോട്ടുകൂംബാരങ്ങളുടെ
രഹസ്യ നംബറുകള്ക്ക് വേണ്ടി ദാഹിക്കുന്നു.
ഒരിക്കലും മോചനമില്ലാത്ത വിതം
അകപ്പെട്ടു പോകുന്ന ഇരയ്ക്ക് പിന്നെ 
പൂര്ണ്ണ്സ്വാതന്ത്ര്യത്തോടെ ആത്മ രതിയുടെ
അതിര്ത്തി കളില്ലാത്ത ഇല്ലങ്ങളില്‍ 
മേഞ്ഞുകൊണ്ട് രാപകലുകളെ മറക്കാം. 
ശാന്തതയോടെ മനോഹരമായ രതിയുടെ 
ആകാശത്തേക്ക്  ഉണര്‍വിന്റെ, 
ആകാര സൌഷ്ടവത്തിന്റെ സ്വര്‍ഗമുഖങ്ങളില്‍ 
ആരും കാണാതെ അകപെട്ടുപോവുകയാണ്......
ഇങ്ങനെ എത്രപേര്‍ എവിടെയൊക്കെയോ 
ഇരുന്നും, കിടന്നും, കുറഞ്ഞ പക്ഷം നിന്നും 
ഇതോക്കെ ആസ്വദിക്കുന്നുണ്ടാകും...? 
ഓരോരുത്തരും അവരവരുടെ സ്വകാര്യതയില്‍
അങ്ങനെ അഹങ്കരിക്കുന്നുണ്ടാകും...?
തെരുവുകള്‍ പോലും കയ്യടക്കി
രതിസുഖ സാഗരത്തില്‍ തിമിര്ത്താടടുന്ന 
കന്നുകാലികള്‍.......
ആ സ്വാതന്ത്ര്യമാണ്
ഇങ്ങനെയെങ്കിലും അനുവദിച്ചുതന്നിട്ടുള്ളത്.
മൃഗങ്ങള്ക്ക് കാടുകളുടെ സ്ഥാനമാണ്,
തെരുവുകള്‍ നല്കപ്പെട്ടിട്ടുള്ളതും,
ഭൂമിയില്‍ 
ആവിര്ഭവിക്കപ്പെടുന്നതും... 
സകലമാന സൌന്ദര്യങ്ങളിലും 
ഇണയുടെ പ്രതിരൂപങ്ങള്‍ വാര്ക്കണപെട്ടിട്ടുണ്ട്...
ആ ഇണകളില്‍ പ്രണയവും 
വാരിക്കോരി നിറചിട്ടുമുണ്ട്...
ഏതന്‍ താഴ്വരയിലെ കനി, 
അത് വരുത്തിവെച്ചതാണ്, 
ഇതിപ്പോള്‍, ഈ കുന്ത്രാണ്ടത്തിനു മുന്നില്‍ 
ഇങ്ങനെ കൂനിപ്പിടിചിരിക്കാന്‍ ഹേതുവായതും...! 
പ്രാചീനകാലങ്ങള്‍ വേദനിപ്പിക്കുന്ന ഓര്മുകളാണ്...
ജന്മപാപത്തിനോളം വരില്ല 
ഈ കുത്തിയിരിപ്പ്,
സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ 
നേടുവാനാകാത്തതെല്ലാം നേടുവാനകുന്ന 
ഈ സ്ക്രീനിന്‍ ഇനി ഒരിക്കലും
വിട്ടുനില്ക്കീനാവാത്തവിതം
മനസ് കീഴടങ്ങി കഴിഞ്ഞു ....
അന്യവും, വന്യവുംമാക്കപ്പെട്ട സ്വപ്നങ്ങളുടെ 
സുവര്ണ നൂലുകള്‍ പാമ്പിന്‍ ഇഴചിലായി 
ഞരമ്പുകളിലൂടെ കയറി വരുന്നു.....!!!!!

Saturday, 13 October 2012

കണ്ണിലെ സ്വപ്നകൂട്ടില്‍ 
അഷ്‌റഫ്‌ കാളത്തോട്    

കണ്ണുകള്‍ പിടഞ്ഞു തീരാതെ 
വിസ്തൃതമാകുന്ന  
ആകാശ കാഴ്ചയില്‍! 
മുന്തിരിക്കുലകള്‍ കണക്കെ 
ഉതിര്‍ന്നു വീഴുവാന്‍ വെമ്പല്‍  
കൊള്ളുന്ന മേഘമല്‍ഹാറുകള്‍! 

അതിനെ പുണര്‍ന്നു 
തന്നെയാണ് കാറ്റ് 
നിതാന്തമാകുന്നതും.....
ഒരുച്ചുന്തു സുകന്ധം 
പൂക്കളില്‍ നിന്നും  
മോഷ്ടിച്ചുകൊണ്ട് 
പറന്നുയരുന്ന കാറ്റിന് 
ആരെയും പറിച്ചെറിയാനുള്ള 
ഊക്കും ഉയരവും 
ഉണര്‍വും ഉണ്ട്.

പൂവില്‍ പ്രണയപരവശനാകുന്ന 
പൂമ്പാറ്റയുടെ ചുണ്ടിലെ തേന്‍ പോലും 
ആ ഹുങ്കില്‍ അട‍ര്‍നെന്നും ഇരിക്കും.

മയില്‍ പീലിയ്ക്കും, മുളന്തണ്ടിനും
ചേമ്പിലയില്‍ പൂത്ത നുള്ള് തൂമഞ്ഞിനോട്
പ്രണയിക്കുവാനുള്ള മനസ്സുണ്ടാകും....

എന്റെ മനസ്സിലും പ്രണയത്തിന്റെ 
ചിലങ്കകകള്‍  
ഇങ്ങനെയൊക്കെയാണ് 
കിങ്ങിണികൊട്ടുന്നതും!

കണ്ണിലെ സ്വപ്നകൂട്ടില്‍ ചിറകടിക്കുന്ന  
പക്ഷിയുടെ സ്വാതന്ത്ര്യത്തെ 
പീലികള്‍ കൊട്ടിയടയ്ക്കുകയാണ്...
സുഷുപ്തിയുടെ ലാളനം 
പലപ്പോഴും പീഡനങ്ങളാകുന്നു.   

Wednesday, 8 September 2010

നടന്നെത്തിയതി൯റെ പിന്ചിംത്രങ്ങള്‍

നടന്നെത്തിയതി൯റെ പിന്ചിംത്രങ്ങള്‍


അഷറഫ് കാളത്തോട്

അതിനൊരു നേരും നെറീമൊണ്ട്

അത് തെറ്റിക്കാന്‍ പാടില്ല

അങ്ങനെ അതിന്റെ സൂത്രം അറിയണം

കൈ പൊന്തുന്നിടത്തോളം കാലം

ഇരുമ്പിനെ മെരുക്കണണം

നട്ടുച്ചയോടടുത്ത്

തിളച്ച വെയിലില്‍ മുങ്ങി

കണ്ണിരുട്ടു തെളിയാന്‍

ജാലകത്തിലെ തുണി നീക്കി

അതിന്റെ സൂത്രം അറിയണം

സ്വപ്നങ്ങളിലൊക്കെ കാണുന്ന വെളിച്ചം

കയറ്റിയാലും തീരാത്ത പ്രശ്‌നങ്ങള്

വിഴുപ്പുകള്‍ വെടിപ്പാക്കുന്ന

പതിച്ചിയുടെ കൈ, അതും ചുരുങ്ങുന്നു

ആഴക്കടലിന്‍ അഗാധതയില്നിംന്ന് അന്നം തീന്മേനശകളെ സമൃദ്ധമാക്കുന്നു.

പനിക്കിടക്കകളില്‍ വൈദ്യന്റെ കൈത്തഴമ്പ് പെരുക്കുന്നു

കണ്മികഴിച്ച് രാത്രി ഒന്ന് കൂവും.

പിന്നെ കട്ടപിടിച്ച ഇരുട്ടിലേക്ക്

നടന്നടുക്കാന് വിധിക്കപെട്ട ഹതാശ൪

ചിലപ്പോള് കഠിനാധ്വാനംകൊണ്ട്

തിളങ്ങുന്ന താരങ്ങളാകും